
സ്വന്തം ലേഖകൻ
ആലപ്പുഴ : എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി . ഇന്ന് രാവിലെ 7.30-നു വികാരി ഫാ. ജോൺ മണക്കുന്നേൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള കുർബാനയ്ക്കു സിറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിച്ചു
കൊടിയേറ്റിനും തിരുനാൾ ദിവസങ്ങളിലെ ചടങ്ങുകൾക്കും പ്രദക്ഷിണങ്ങൾക്കും നേതൃത്വം നൽകാനുമായി തമിഴ് വിശ്വാസികൾ ഇന്നലെ മുതൽ ദേവാലയത്തിൽ എത്തിച്ചേർന്നു. മേയ് മൂന്നിനു രാവിലെ 7.30-നു തിരുസ്വരൂപം പരസ്യ വണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. പുണ്യവാളന്റെ ചെറിയ രൂപം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം മേയ് ആറിന് വൈകിട്ട് 5.30-നും അദ്ഭുത തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പ്രധാന തിരുനാളായ മേയ് ഏഴിനു വൈകിട്ട് നാലിനും നടക്കും.
തിരുനാൾ കുർബാനയ്ക്കു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. മേയ് 14-ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കുമെന്നു വികാരി ഫാ. ജോൺ മണക്കുന്നേലും ജനറൽ കൺവീനർ ജെ.ടി. റാംസെയും പറഞ്ഞു.
വെടിക്കെട്ട് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും നടത്തുന്നില്ല. തിരുനാൾ ചെലവുകളും വെട്ടിക്കുറച്ചു. ഇങ്ങനെ സമാഹരിക്കുന്ന രണ്ടു കോടിയോളം രൂപയിൽ നിന്നു പാവപ്പെട്ടവർക്കു 35 വീടുകൾ നിർമിക്കാൻ ഓരോ ലക്ഷം രൂപ വീതം വിതരണം ചെയ്യും. 25 വീടുകൾ അറ്റകുറ്റപ്പണി ചെയ്യാൻ 50,000 രൂപ വീതവും രോഗികളായ 500 മുതിർന്ന പൗരന്മാർക്കു മാസം 500 രൂപ വീതവും നൽകും. വിദ്യാഭ്യാസ സ്കോളർഷിപ്പുകളും ചികിത്സാ സഹായങ്ങളും മറ്റു ജീവകാരുണ്യ പ്രവർത്തികളും ഈ തുക ഉപയോഗിച്ചു നൽകുമെന്നു പബ്ലിസിറ്റി കൺവീനർ ബിൽബി മാത്യു കണ്ടത്തിൽ പറഞ്ഞു.
തിരുനാൾ ദിവസങ്ങളിൽ 20 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിച്ചേരുമെന്നാണു പ്രതീക്ഷ. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രണ്ടാഴ്ചയോളം ഇവിടെ താമസിക്കും. ഇവർക്കുള്ള താമസ സൗകര്യവും എല്ലാവർക്കും കുടിവെള്ളത്തിനായി മൂന്ന് ആർഒ പ്ലാന്റുകളും ശുദ്ധജല കിയോസ്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സെന്റ് അലോഷ്യസ് കോളജ്, സെന്റ് അലോഷ്യസ് സ്കൂൾ, ജോർജിയൻ പബ്ലിക് സ്കൂൾ, സെന്റ് മേരീസ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ജലവിഭവം, വൈദ്യുതി, കെഎസ്ആർടിസി, ജലഗതാഗതം, പൊലീസ്, റവന്യു, ആരോഗ്യം, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കാൻ കലക്ടർ ടി.വി.അനുപമ മുൻകയ്യെടുത്ത് ഉദ്യോഗസ്ഥതല യോഗവും നടത്തി.
നാളെ മുതൽ മേയ് ഏഴു വരെ രാവിലെ അഞ്ചു മുതലും മേയ് എട്ടു മുതൽ 14 വരെ രാവിലെ ആറു മുതലും കുർബാന, മധ്യസ്ഥപ്രാർഥന, നൊവേന, പ്രസംഗം, ലദീഞ്ഞ് തുടങ്ങിയ തിരുക്കർമങ്ങളുണ്ടായിരിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കോട്ടയം ബിഷപ് മാർ പീറ്റർ റെമിജിയൂസ് എന്നിവർ തിരുനാളിന്റെ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.