
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ ആയിരുന്ന മോൺ. എസ്. തോമസ് ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ പിന്നിടും. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിൻകര രൂപത രൂപീകരിക്കുമ്പോൾ തിരുവനന്തപുരം രൂപതയുടെ വികാരി ജനറലായി സേവനമനുഷ്‌ടിച്ചിരുന്ന മോൺസിഞ്ഞോറിനെ നെയ്യാറ്റിൻകര രൂപയുടെ വികാരി ജനറലായി അന്നത്തെ മാർപ്പാപ്പ ജോൺ പോൾ 2- ാമൻ പ്രഖ്യാപിക്കുകയായിരുന്നു.
വ്‌ളാത്താങ്കരയിൽ ശബരിമുത്തൻ രാജമ്മ ദമ്പതികളുടെ മകനായാണ് മോൺസിഞ്ഞോർ ജനിച്ചത്. 2001 ഡിസംബർ വരെ വികാരി ജനറലായി അദ്ദേഹം സേവനമനുഷ്‌ടിച്ചു.
1997-ൽ സ്‌ഥാപിതമായ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയുടെ പ്രഥമ റെക്‌ടറായും മോൺസിഞ്ഞോർ സേവനമനുഷ്‌ടിച്ചു.
1995 മുതൽ 2001 വരെ വാഴിച്ചൽ ഇമ്മാനുവൽ കോളേജിന്റെ മാനേജരായി സേവനമനുഷ്‌ടിച്ചു. വാഴിച്ചല്‍ ഇമ്മാനുവൽ കോളേജിനു വേണ്ട സ്‌ഥലം വാങ്ങുന്നതു മുതൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നത് വരെയുളള മോൺസിഞ്ഞോറിന്റെ സേവനം പ്രശംസനീയമാണ്. കോളേജിന്റെ ആദ്യ മാനേജരും മോൺ. എസ് തോമസായിരുന്നു.
2004 ഏപ്രിൽ മാസം 29- നാണ് മോൺസിഞ്ഞോർ കാലയവനികക്കുളളിൽ മറഞ്ഞത്.
നാളെ രാവിലെ 7-ന് വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ ദേവാലയത്തിൽ നടക്കുന്ന അനുസ്‌മരണ ദിവ്യബലിക്ക് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. എസ്. എം. അനിൽകുമാർ സഹകാർമ്മികനാവും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.