
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ ആയിരുന്ന മോൺ. എസ്. തോമസ് ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ പിന്നിടും. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിൻകര രൂപത രൂപീകരിക്കുമ്പോൾ തിരുവനന്തപുരം രൂപതയുടെ വികാരി ജനറലായി സേവനമനുഷ്‌ടിച്ചിരുന്ന മോൺസിഞ്ഞോറിനെ നെയ്യാറ്റിൻകര രൂപയുടെ വികാരി ജനറലായി അന്നത്തെ മാർപ്പാപ്പ ജോൺ പോൾ 2- ാമൻ പ്രഖ്യാപിക്കുകയായിരുന്നു.
വ്‌ളാത്താങ്കരയിൽ ശബരിമുത്തൻ രാജമ്മ ദമ്പതികളുടെ മകനായാണ് മോൺസിഞ്ഞോർ ജനിച്ചത്. 2001 ഡിസംബർ വരെ വികാരി ജനറലായി അദ്ദേഹം സേവനമനുഷ്‌ടിച്ചു.
1997-ൽ സ്‌ഥാപിതമായ പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയുടെ പ്രഥമ റെക്‌ടറായും മോൺസിഞ്ഞോർ സേവനമനുഷ്‌ടിച്ചു.
1995 മുതൽ 2001 വരെ വാഴിച്ചൽ ഇമ്മാനുവൽ കോളേജിന്റെ മാനേജരായി സേവനമനുഷ്‌ടിച്ചു. വാഴിച്ചല്‍ ഇമ്മാനുവൽ കോളേജിനു വേണ്ട സ്‌ഥലം വാങ്ങുന്നതു മുതൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നത് വരെയുളള മോൺസിഞ്ഞോറിന്റെ സേവനം പ്രശംസനീയമാണ്. കോളേജിന്റെ ആദ്യ മാനേജരും മോൺ. എസ് തോമസായിരുന്നു.
2004 ഏപ്രിൽ മാസം 29- നാണ് മോൺസിഞ്ഞോർ കാലയവനികക്കുളളിൽ മറഞ്ഞത്.
നാളെ രാവിലെ 7-ന് വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ ദേവാലയത്തിൽ നടക്കുന്ന അനുസ്‌മരണ ദിവ്യബലിക്ക് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. എസ്. എം. അനിൽകുമാർ സഹകാർമ്മികനാവും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.