
അനില്‍ ജോസഫ്
ലിവ് : യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി വത്തിക്കാന്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഉക്രെയ്നില്‍ പ്രാര്‍ഥനാ സംഗമം. ഇന്നലെ ലിവ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനാ സംഗമത്തില്‍ ലിവിലെ ട്രോേപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മൈക്സിസ്ലാവ് മൊക്രിസിക്കി, ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്‍ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് ബിഷപ്പുമാരും സന്നിഹിതരായിരുന്നു.
പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി അധ്യക്ഷത വഹിച്ചു. പ്രാര്‍ഥനയില്‍ ആഴപെട്ട് നമുക്ക് യുദ്ധം അവസാനിപ്പിക്കാമെന്ന് കര്‍ദിനാള്‍ പറഞ്ഞു.
യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാപ്പയുടെ പ്രാര്‍ഥന അറിയിച്ച കര്‍ദിനാള്‍ പ്രാര്‍ഥനയിലൂടെയുളള പിന്തുണ ഉക്രെയ്ന്‍ ജനതക്ക് കൈമാറുന്നുവെന്ന് പറഞ്ഞു. വിശ്വാസത്തിലൂടെ നമുക്ക് പലതും ചെയ്യാന്‍ സാധിക്കും എന്നാല്‍ യുദ്ധം ഒരു മണ്ടന്‍ തിരുമാനമാണ്. തുടര്‍ന്ന് പാപ്പയുടെ പ്രതിനിധി ഉക്രേനിയന്‍-പോളണ്ട് അതിര്‍ത്തി കടന്ന് റാവ റുസ്ക-ഹ്രെബെന്നെ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം സ്ഥിതിഗതികള്‍ അന്വേഷിക്കുകയും അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അഭയാര്‍ഥികളെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം അദ്ദേഹം ലിവിലെ സെന്‍റ് ജോണ്‍ പോള്‍ രണ്ടാമന്‍റെ ഇടവകയില്‍ അഭയാര്‍ത്ഥികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തിരുന്നു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.