മാർട്ടിൻ N ആന്റണി
പൊളിറ്റിക്കൽ ഫിലോസഫി എന്നത് പോലെയുള്ള ഒരു സംഗതിയാണ് പൊളിറ്റിക്കൽ തിയോളജി. രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയുള്ള ഒരു ദൈവസങ്കല്പമാണത്. പൊളിറ്റിക്കൽ തിയോളജിയെ കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത ഒരു ചിന്തകനാണ് Carl Schmitt. കത്തോലിക്കനായിരുന്നു, നിയമജ്ഞനായിരുന്നു, ചിന്തകനായിരുന്നു. ഒപ്പം നാസി അനുഭാവിയും. യഹൂദരുടെ മുഴുവൻ പുസ്തകങ്ങളും കത്തിച്ചു നശിപ്പിക്കണം എന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് അയാൾ. പരമാധികാരത്തിനുള്ളിലെ നരകത്തിനെ കാണാതെ ഹിറ്റ്ലറിന് സ്തുതി പാടിയ ചിന്തകൻ.
ചില കത്തോലിക്കാ വൈദികരുടെ നിലപാടുകൾ കാണുമ്പോൾ ഓർമ്മ വരുന്നത് ഈ ചിന്തകനെയാണ്. നമ്മുടെ ദൈവ സങ്കൽപ്പങ്ങളെയും വിഗ്രഹങ്ങളെയും തച്ചുടക്കാൻ ശ്രമിക്കുന്നവരെ തല്ലുവാൻ ആളില്ലാത്തതു കൊണ്ടാണ് നമുക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞുകൊണ്ട് ചില സിനിമകൾ ഇറങ്ങുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഒരു പുരോഹിതൻ നാദിർഷായുടെ ഈശോ എന്ന സിനിമയെക്കുറിച്ചുള്ള യൂട്യൂബ് പ്രസംഗം അവസാനിപ്പിക്കുന്നത്.
ദസ്തയേവ്സ്കിയുടെ The Devils എന്ന നോവലിൽ കിറിലോവ് എന്ന കഥാപാത്രത്തിന്റെ ഒരു വാചകമുണ്ട്: That man (Jesus) was the highest of all on earth, He was that for which it was created. The whole planet, with all that is on it, is sheer madness without that man.
ഞാൻ ആലോചിക്കുകയായിരുന്നു ഈ ഈശോ എന്ന സിനിമക്കെതിരെ അലമുറയിടുന്നവരിൽ സുവിശേഷത്തിലെ ഈശോയുടെ എന്തെങ്കിലും തൻമാത്രയുണ്ടോ എന്നതാണ്. എത്ര ഭ്രാന്തമാണ് അവരുടെ വിചാരവികാരങ്ങൾ! ദസ്തയേവ്സ്കി പറയുന്നത് പോലെ തന്നെയാണ് അവിടെ സംഭവിച്ചിരിക്കുന്നത്. അവരുടെ ഗ്രഹത്തിൽ അവനില്ല.
അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനു ചുക്കാൻ വഹിക്കുന്ന പുരോഹിതരെ, ദൈവശാസ്ത്രജ്ഞരെ, നാളെ നിങ്ങൾ അറിയപ്പെടുക ഹിറ്റ്ലറിന്റെ കൂടെ നിന്നവരെ പോലെ തന്നെയായിരിക്കും. ഒരു വചനം ഞാൻ നിങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നു: “ഭൂരിപക്ഷത്തോടു ചേർന്ന് തിന്മ ചെയ്യരുത്” (പുറ 23:2).
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.