ജോസ് മാർട്ടിൻ
കണ്ണൂർ: ഭാരത കത്തോലിക്കാ സഭാ ചരിത്രത്തിൽ ആദ്യമായി ചിതാഭസ്മ (ആഷ്) സെമിത്തേരി നിർമ്മിച്ച് തലശ്ശേരി അതിരൂപതയിലെ കണ്ണൂർ മേലേചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി പള്ളി.
ആഗോള കത്തോലിക്കാ തിരുസഭ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെങ്കിലും (കാനോൻ 1176 § 3) പരമ്പരാഗത ക്രിസ്തീയ മൃതസംസ്കാര രീതിയാണ് ഭാരത കത്തോലിക്കാ സഭ പിൻതുടരുന്നത്.
ഓർമ്മച്ചെപ്പ് എന്ന പേരിൽ ചിതാഭസ്മ സെമിത്തേരി നിർമ്മിക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് ഇടവക വികാരി ഫാ.തോമസ് കൊളങ്ങായിൽ കാത്തലിക് വോക്സ്സിനോട് പറഞ്ഞത് ഇങ്ങനെ: ഫെബ്രുവരി നാലിന് മരിച്ച കണ്ണൂര്‍ മേലേ ചൊവ്വ കട്ടക്കയം സ്വദേശിനി ലൈസാമ്മയുടെ ആഗ്രഹം ആയിരുന്നു തന്റെ മൃതദേഹം കല്ലറയിൽ അടക്കം ചെയ്യുന്ന പരമ്പരാഗത ക്രിസ്തീയ രീതി ഒഴിവാക്കി പൊതുശ്മശാനത്തില്‍ സംസ്കരിക്കണമെന്നത്. മൃതദേഹം പൈയ്യാമ്പലം പൊതു ശ്മശാനത്തിൽ ദഹിപ്പിച്ച ശേഷം ലൈസാമ്മയുടെ മരണാനന്തര ചടങ്ങുകൾ പള്ളിയിൽ നടത്തുകയും തുടർന്ന് ചിതാഭസ്മം സെമിത്തേരിയിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചുവരികയുമായിരുന്നു.
മരിച്ചവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി പള്ളിയിൽ തന്നെ അവരുടെ ചിതാഭസ്മം സൂക്ഷിക്കാനായി ഒരു ആഷ് സെമിത്തേരി നിര്‍മ്മിക്കണമെന്നൊരാശയം ഇങ്ങനെയാണ് ഉണ്ടായതാണെന്നും പല വിദേശ രാജ്യങ്ങളിലും ആഷ് സിമിത്തേരികൾ വ്യാപകമാണെങ്കിലും ഇന്ത്യയിൽ ആദ്യമാണ് ഇത്തരമൊരു സെമിത്തേരിയെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയുടെ പുറത്ത് ഒരുവശത്തായി രണ്ടടി വലിപ്പത്തിലുള്ള ചിതാഭസ്മ പേടകങ്ങൾ സൂക്ഷിക്കാവുന്ന രീതിയിൽ 39 അറകളായാണ് ഇപ്പോൾ നിർമ്മിച്ചിട്ടുള്ള ഓർമ്മച്ചെപ്പിൽ ഉള്ളത്. അവിടെ മരിച്ച വ്യക്തിയുടെ ഫോട്ടോ വെക്കാനും, തിരികൾ തെളിക്കാനും, പ്രാർത്ഥനകൾ നടത്താനും ഒക്കെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യമായി ലൈസാമ്മയുടെ ചിതാഭസ്മമാണ് ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചിട്ടുള്ളത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഭാരതത്തിൽ ആദ്യമായി ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിലാണ് തന്റെ രൂപതയിൽ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് റോമിലെ വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച മൃതദേഹം ദഹിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള അനുവാദം നൽകിയത്.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.