Categories: Kerala

ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നം എത്തിക്കാം

ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നം എത്തിക്കാം

ദുരിതം അസഹനീയമാക്കി തീർത്ത ദിനങ്ങളിലാണ് നാം. ജീവനുവേണ്ടി പോരാടിയ ദിനങ്ങളിലായിരുന്നു നമ്മൾ. സോഷ്യൽ മീഡിയ നമ്മുടെ പ്രവർത്തനങ്ങളെ നല്ലൊരു പരിധിവരെ സഹായിച്ചു. ഒറ്റപ്പെട്ടു പോയവർക്ക് അഭയമായി തീർന്നത് പലപ്പോഴും വാട്സാപ്പ്, ഫേസ്ബുക് മെസ്സേജുകൾ ആയിരുന്നുവെന്നതിൽ സംശയമില്ല.

ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി എന്ന യു.എൻ. ദുരന്തലഘൂകരണ വിഭാഗം മേധാവിയുടെ വാക്കുകൾ ഓർക്കാം: “നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം.

അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള് നിങ്ങള്‍ക്ക് വരും… ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്”.

ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം. കാരണം, കഴിഞ്ഞു പോയതിലും ഭീതിഇജനകമായ ദിനങ്ങളാണ് വരുവാനിരിക്കുന്നത്. ആഹാരവും, ജലവും ഇല്ലാതെ എങ്ങനെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നമ്മൾ കൊണ്ടെത്തിച്ചവർക്ക് ജീവിക്കാനാവുക?

അതിനാൽ, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നമെങ്കിലും എത്തിക്കാൻ ശ്രമിക്കാം. ഒരുപക്ഷെ, നിങ്ങളുടെ വീടിന്റെ 5 മുതൽ 8 വരെ കിലോമീറ്ററുകൾക്കുള്ളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നെങ്കിൽ അവിടേയ്ക്ക് ഒരു സന്ദർശനം.

ദുരിതം ഏൽക്കാതെ അനുഗ്രഹിക്കപ്പെട്ടവർ, ഉദാഹരണമായി 5 കുടുംബങ്ങൾ ഒന്നു ചേർന്ന്, ഒരു കുടുംബം 10 ആഹാരപൊതി വീതം തയ്യാറാക്കി, ഏതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയോ, സ്വന്തമായോ എത്തിക്കാം. അണ്ണൻ കുഞ്ഞും തന്നാലായത്.

ഇനിവരുന്ന, കുറഞ്ഞത് 10 ദിവസങ്ങൾ കൂടിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കേണ്ടി വരും. നമ്മുടെ, സഹോദരങ്ങളെ സഹായിക്കേണ്ടത് നമ്മൾ തന്നെയാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.

മുരളി തുമ്മാരുകുടിയുടെ ഈ വാക്കുകൾ നമുക്ക് വലിയ പ്രചോദനമാവും :
“ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്”.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

4 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago