
അനിൽ ജോസഫ്
ബാഴ്സലോണ: ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പമെന്ന പദവിയിലേക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്കും ഇടം നേടി സ്പെയിനിലെ അലികാന്റിലെ തിരുപിറവി ശില്‍പ്പം. ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരമുള്ള തിരുപ്പിറവി ശില്‍പ്പം ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
1999-ൽ ഗിന്നസ് റക്കോര്‍ഡില്‍ ഇടംപിടിച്ച മെക്സിക്കോയിലെ ശില്‍പ്പത്തിന് സ്പെയിനിൽ ഒരുക്കിയ ശില്‍പ്പത്തിന്റെ നാലിലൊന്ന് ഉയരമേയുള്ളൂ.
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുരൂപത്തിനാണ് 19 മീറ്റര്‍ ഉയരമുള്ളത്- നമ്മുടെ കെട്ടിട നിര്‍മാണ രീതിപ്രകാരം ഏകദേശം അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരം. വിശുദ്ധ യൗസേപ്പിതാവ് നില്‍ക്കുകയും, പരിശുദ്ധ കന്യാകമറിയം ഇരിക്കാന്‍ തയാറെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന് 12 മീറ്ററും, ഉണ്ണീശോയുടെ രൂപത്തിന് 12 മീറ്ററും വലുപ്പമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലികാന്റയിലെ അയുന്റമിയൻറോ ചത്വരത്തില്‍ 602 ചതുരശ്രയടി വിസ്തീര്‍ണമുള്ള അടിത്തറയിലാണ് ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസിയായ ആര്‍ട്ടിസ്റ്റ് ജോസ് മാനുവല്‍ ഗാര്‍സിയയാണ് ഇതിന്റെ ശില്‍പ്പി. മഴയെയും വെയിലിനെയും കാറ്റിനെയും പ്രതിരോധിക്കാന്‍ സഹായിക്കുംവിധം ഗുണമേന്മയുള്ള ലോഹംകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.