സ്വന്തം ലേഖകന്‍
റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍ മാസം 29 മുതല്‍ മെയ് മാസം 2 വരെ റോമില്‍ വച്ച് നടക്കുന്നു. ഇരുനൂറോളം അംഗങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. എല്ലാ രാജ്യങ്ങളില്‍ നിന്നും, വ്യക്തിഗത സഭകളില്‍ നിന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കാളികളാകും.
സിനഡ് സെക്രട്ടറിയേറ്റ്, വൈദികര്‍ക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററി, പൗരസ്ത്യസഭകള്‍ക്കായുള്ള ഡിക്കാസ്റ്ററി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
സിനഡല്‍ സഭയുടെ മുഖം, ശിഷ്യരും പ്രേഷിതരും, സമൂഹരൂപീകരണവും പഠിപ്പിക്കലും എന്നീ മൂന്നുവിഷയങ്ങളിലാണ് ആദ്യമൂന്നു ദിവസങ്ങളിലെ ചര്‍ച്ചകള്‍ നടക്കുന്നത്. മെയ് മാസം രണ്ടാം തീയതി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തും. സിനഡല്‍ സഭാ രൂപീകരണത്തില്‍ ഇടവകവികാരിമാരുടെ പങ്കിനെ പറ്റിയാണ് പ്രധാനമായും സമ്മേളനത്തില്‍ പ്രതിപാദിക്കുന്നത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.