ബ്ലെസൻ മാത്യു
കണ്ണൂർ: കേരളത്തിലെ സർക്കാർ – എയ്ഡഡ് പള്ളിക്കൂടങ്ങളിലെ മികച്ച അധ്യാപകൻ/അധ്യാപികയ്ക്കുള്ള ‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ്’ ഈ വര്ഷം പെരിങ്ങാനം ഗവൺമെന്റ് എൽ.പി.സ്കൂൾ അധ്യാപകൻ എ.മൊയ്തീൻ മാസ്റ്റർക്ക്. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും പ്രശസ്തി പദവും അടങ്ങുന്നതാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ് കണ്ണൂർ ബിഷപ്പ് റവ.ഡോ.അലക്സ് വടക്കുംതല, എ.മൊയ്തീൻ മാസ്റ്റർക്ക് സമ്മാനിച്ചു.
1856 -ൽ എല്ലാ ഇടവകകളിലും കരകളിലും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ഇടയലേഖനത്തിലൂടെ ആഹ്വാനം നൽകിയ മഹാമിഷണറിയാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി.
‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനല്ലി അവാർഡ്’ സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുരേഷ് ഉദ്ഖാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിയ്ക്കും ക്രൈസ്തവ മിഷനറിമാർ നൽകിയ പങ്ക് ആർക്കും നിക്ഷേധിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ വളർച്ചയ്ക്കും കെട്ടുറപ്പിനും പൊതു വിദ്യാഭ്യാസ പ്രക്രിയയ്ക്ക് കൂടുതൽ ആഴവും ദാർശനിക പരിപ്രേക്ഷ്യവുമുണ്ടാകണമെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും സ്വപ്‌നങ്ങൾ രൂപപ്പെടുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് ബിഷപ്പ് കൂട്ടിച്ചെർത്തു.
അവാർഡ് ദാനച്ചടങ്ങിൽ കണ്ണൂർ വികാരി ജനറൽ മോൺ.ക്ലാറൻസ് പാലിയത്ത്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ്, എൻ.കെ.ടി.സി.എഫ്. പ്രസിഡന്റ് കെ.ബി.സൈമൺ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ഷൈമ, പി.കെ.രാജൻ, പി.വി.രാധാകൃഷ്ണൻ, പെരിങ്ങാനം മോഹനൻ, കെ.ആർ.ബിജു, എം.പ്രജീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന്, അവാർഡ് ജേതാവ് ശ്രീ.എ.മൊയ്തീൻ മറുപടി പ്രസംഗവും നടത്തി.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.