
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ
റോം: ആലപ്പുഴ രൂപതാംഗം ഫാ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിൽ മിസിയോളജിയിൽ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. റോമിലെ പ്രശസ്തമായ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന പ്രബന്ധാവതരണം വിജയകരമായി പൂർത്തിയാക്കുകയും, ‘സുമ്മ കും ലൗദെ’ എന്ന ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. ഇനിമുതൽ ഫാ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിൽ അറിയപ്പെടുക ‘റവ.ഡോ.ജൂഡ് ജോസഫ് കൊണ്ടപ്പശ്ശേരിൽ’ എന്നായിരിക്കും.
ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തോലിക പ്രബോധനമായ “ഇവഞ്ചേലിയം ഗൗദിയത്തിലെ നവീന സഭാദർശനം, ആലപ്പുഴ രൂപതയുടെ പശ്ചാത്തലത്തിൽ” എന്ന വിഷയത്തിലാണ് ഫാ.ജൂഡ് പഠനം നടത്തിയത്. പ്രൊഫസർമാരായ സബേത്ത ഗൈത്താനോ, ബറേദാ ജെസുസ്, ബെനഡിക്ട് കനകപ്പള്ളി എന്നിവരടങ്ങിയ സമിതിക്കു മുമ്പിലായിരുന്നു ഡോക്ടറേറ്റ് പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.
ചുരുക്കത്തിൽ, വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമവും, പണ്ഡിതരായ ഗൈഡുമാരുടെ നിർദ്ദേശങ്ങളും സൂക്ഷ്മതയോടെ അപഗ്രഥിച്ച്, വ്യക്തതയോടെ ഒരു പ്രബന്ധമായി പൊതുവേദിയിൽ അവതരിപ്പിച്ച്, തന്റെ പഠനത്തിന്റെ ആധികാരികത തെളിയിച്ച് ഡോക്ടറേറ്റ് എന്ന അംഗീകാരം നേടിയെടുത്തിരിക്കുകയാണ് ഫാ.ജൂഡ് ജോസഫ്.
ഫാ.ജൂഡ് ജോസഫ് തന്റെ ബിരുദാനന്തര ബിരുദവും രണ്ടു വർഷം കൊണ്ട് “മിസ്സിയോളോജി” വിഷയത്തെ അടിസ്ഥാനമാക്കി ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പൂർത്തിയാക്കിയതും.
ആലപ്പുഴ കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന ഇടവകയിൽ ശ്രീമാൻ ജോസെഫും, ശ്രീമതി അൽഫോൻസയുമാണ് മാതാപിതാക്കൾ.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.