Categories: Public Opinion

ഒരു കാർട്ടൂൺ കാഴ്ച: ബുദ്ധിജീവി വിലയിരുത്തലും യാഥാർത്ഥ്യവും

മാർട്ടിൻ ആന്റണി

ജർമൻ ചിന്തകനായ Ludwig Wittgenstein ന്റെ Philosophical Investigations എന്ന പുസ്തകത്തിൻറെ പതിനൊന്നാം അധ്യായത്തിൽ ‘seeing’ ന്റെയും ‘seeing as’ ന്റെയും വ്യത്യാസത്തെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: കാണുക എന്ന കേവല പ്രക്രിയയിൽ വ്യാഖ്യാനം ആവശ്യമായി വരുന്നില്ല. ഉദാഹരണത്തിന്, ഞാനൊരു ഒരു മുയലിനെ നോക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ നിങ്ങളിൽ ഒരുവൻ എന്നോട് ‘നീ എന്തു കാണുന്നു?’ എന്ന് ചോദിക്കുകയാണെങ്കിൽ ഞാൻ ഉത്തരം പറയും, ‘ഒരു മുയലിനെ’. ഇത് seeing ആണ്. ഇനി അതേ ചോദ്യത്തിന് ഉത്തരമായി ഞാൻ ഒരു മുയലിനെ ‘മുയൽ ആയി കാണുന്നു’ എന്ന് പറഞ്ഞാൽ അതിനെ അസംബന്ധം എന്ന് പറയും. പക്ഷേ, സൈക്കോളജിസ്റ്റായ Joseph Jastrow ന്റെ വിഖ്യാതമായ duck/rabbit ന്റെ ചിത്രം കാണിച്ചിട്ട് നീ എന്ത് കാണുന്നു എന്ന് ചോദിച്ചാൽ ഒന്നുകിൽ ‘താറാവിന്റെ തല എന്ന് പറയും’ അല്ലെങ്കിൽ ‘മുയലിന്റെ തല’. ഇത് seeing as ആണ്. എന്തെന്നാൽ ചിത്രത്തിന്റെ മാസ്മരികത കാഴ്ചയെ ലളിതമാക്കുന്നില്ല.

പറഞ്ഞുവരുന്നത് ലളിതമായ കാണലായ seeing-നെ കുറിച്ചല്ല. മറിച്ച് seeing as-നെ കുറിച്ചാണ്. ഒരു ചിത്രരചനയോ, കാർട്ടൂണോ ലളിതമായ seeing-ന്റെ തലത്തിലല്ല കാണേണ്ടത്. അത് വ്യാഖ്യാനം ആവശ്യമായ seeing as-ന്റെ തലത്തിലാണ്.

കുരിശു വരേണ്ട സ്ഥാനത്ത് ഒരു അടിവസ്ത്രം തൂക്കിയിട്ടുള്ള ഒരു ചിത്രം കാണിച്ചിട്ട് നിങ്ങളിൽ ഒരുവൻ എന്നോട് ചോദിക്കുകയാണ് നീ എന്ത് കാണുന്നുവെന്ന്. ഞാനെന്തു പറയണം? ചുവപ്പു പ്രതലത്തിൽ മഞ്ഞ കുത്തുകളുള്ള ഷഡ്ഡി കാണുന്നുവെന്ന ഉത്തരം നൽകിക്കൊണ്ട് കേവലം ഒരു seeing തലത്തിൽ നിൽക്കുന്ന വിഡ്ഢിയാകണോ? അതോ ഒരു മതത്തിന്റെ പ്രതീകത്തെ അവഹേളിക്കുന്ന തരത്തിൽ എന്തൊക്കെയോ ആ ചിത്രത്തിലുണ്ട് എന്ന seeing as തലത്തിൽ നിൽക്കണമോ?

പ്രിയ ബുദ്ധിജീവികളെ, ‘ആ കാർട്ടൂൺ കത്തോലിക്കാ സഭയെ അവഹേളിക്കുന്നില്ല’ എന്ന് പറഞ്ഞുകൊണ്ട് ‘എന്തിനാണ് നിങ്ങൾ കേവലമൊരു seeing-ന്റെ തലത്തിൽ നിൽക്കുന്ന വിഡ്ഢികളായി സ്വയം പ്രതിഷ്ഠിക്കുന്നത്?’ കാലിക പ്രസക്തമായ വിഷയം എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്ന വർഗീയ-രാഷ്ട്രീയ വിദ്വേഷത്തിന്റെ വിത്തല്ലേ ആ കാർട്ടൂൺ? ഇതെല്ലാം വ്യക്തമായി അറിഞ്ഞുകൊണ്ട് അവയ്ക്ക് പുരസ്കാരം കൊടുക്കുന്നതിലൂടെ സാംസ്കാരിക നായകർ എന്ന് വിചാരിക്കുന്ന നിങ്ങൾ എന്ത് സന്ദേശമാണ് വളർന്നു വരുന്ന ഒരു തലമുറയ്ക്കു നൽകുന്നത്?

ഈയുള്ളവന് ഇത്തിരി ബുദ്ധിമുട്ടുണ്ട് നിങ്ങൾ കാണുന്നതുപോലെ ആ ചിത്രത്തെ കാണുവാൻ. അത് കലയാണ്, കാലികമാണ് എന്നൊക്കെ പറഞ്ഞാലും അതിൽ “അവഹേളനത്തിന്റെ വ്യാഖ്യാനം മാത്രമേ” ഞാൻ കാണുന്നുള്ളൂ. അതിനാൽ വിയോജിക്കുന്നു. പ്രതിഷേധിക്കുന്നു.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago