
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ഇക്കൊല്ലത്തെ കാർട്ടൂൺ അവാർഡ് പൂർണ്ണമായും ക്രിസ്ത്യാനികൾ തങ്ങളുടെ രക്ഷയുടെ അടയാളമായി ആരാധിക്കുന്ന കുരിശിനെ അവഹേളിക്കുന്ന തരത്തിലായിരുന്നുവെന്ന് കെ.സി.ബി.സി.പ്രസിഡന്റും, തിരുവനതപുരം ആർച്ച് ബിഷപ്പുമായ ഡോ.സൂസൈപാക്യം. ഇതുമായി ബന്ധപ്പെട്ട്, ഗണ്മെന്റ് സ്വീകരിച്ച സത്വര നടപടികൾക്ക് അനുമോദനവും, തുടർനടപടികളും ആവശ്യപ്പെട്ടുകൊണ്ടാണ് ആർച്ച് ബിഷപ്പ് മന്ത്രി ബാലന് കത്തുനൽകിയത്.
പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിഷേധ ശബ്ദത്തിന് ചെവികൊടുക്കുകയും തികച്ചും അവസരോചിതമായി അതിൽ ഇടപെടുകയും, അവാർഡ് നിർണയം പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത മാന്തി ബാലന്റെ നടപടിയെ ബിഷപ്പ് സ്വാഗതം ചെയ്യുന്നുണ്ട്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം, ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് മത-സാമൂഹ്യ നേതാക്കളെയോ മതചിഹ്നത്തെയോ പ്രതീകങ്ങളെയോ മനഃപൂർവം അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പ് പറയുന്നു.
മേലിൽ സമൂഹത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും, പുരസ്‌കാര നിർണയ സമിതി അംഗങ്ങൾക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും നൽകുകയും, ജൂറി അംഗങ്ങളെ നിശ്ചയിക്കുമ്പോൾ വിവേക പൂർണമായ സമീപനം സ്വീകരിക്കണമെന്നും, അല്ലാതെ തീരുമാനം ജൂറിയുടേതാണ്; സർക്കാർ ഒന്നിലും ഇടപെട്ടിട്ടില്ല എന്നുപറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും ആർച്ച് ബിഷപ്പ് പറയുന്നു.
കത്തിന്റെ പൂർണ്ണ രൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.