
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴയുടെ സ്വന്തം ഇടയൻ ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവ് 75-Ɔο ജന്മദിനത്തിന്റെ നിറവിലും പൗരോഹിത്യത്തിന്റെ 50-Ɔο വാർഷികത്തിലും എത്തിയതിന്റെ സന്തോഷത്തിൽ ആലപ്പുഴ പൗരാവലി ബിഷപ്പിന് സ്നേഹാദരം നൽകി. 11 ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ മത-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.
ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ.തോമസ് അധ്യക്ഷനായ ചടങ്ങിൽ, ശ്രീ.കെ.സി.വേണുഗോപാൽ ഉത്ഘാടനവും, ആലപ്പുഴ പൗരാവലിക്ക് വേണ്ടി ബഹു.ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പുരസ്‌കാരവും ബഹു.ഭക്ഷ്യ-സിവിൽ സപ്ലൈ വകുപ്പ് മന്ത്രി മംഗളപത്രവും സമർപ്പിച്ചു.
തുടർന്ന്, ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ അമരക്കാരനായ ബിഷപ്പ് സ്റ്റീഫന്‍ അത്തിപൊഴിയിലിന് വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക-മത നേതാക്കൾ ആശംസകൾ അർപ്പിച്ചു. പിതാവ് ലാളിത്യത്തിന്റെ പ്രതീകമാണെന്നും, പാവപ്പെട്ടവരുടെ പടനായനാണെന്നും, ചിലർ ഉദാഹരണങ്ങളിലൂടെ വിവരിച്ചപ്പോൾ, സുനാമിയെ തുടർന്ന് ആലപ്പുഴയിൽ നടത്തിയ സമരത്തിലെ നേതൃത്വവും ഓർത്തെടുക്കാൻ ആശംസകൾ അർപ്പിച്ചവർ മറന്നില്ല.
സ്റ്റീഫൻ പിതാവും താനുമായുള്ള ആദ്യ കൂടികാഴ്ച്ച താൻ വൈദീക വിദ്യാർത്ഥി ആയിരുന്നപ്പോഴായിരുന്നുവെന്നും, ഒരു സ്കൂളിൽവച്ച് താൻ ആ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് പിതാവ് തെറ്റിദ്ധരിച്ചതും, പിതാവിന്റെ കയ്യിൽ നിന്നും ചൂരൽകൊണ്ടുള്ള അടികിട്ടിയതും, ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ പങ്കുവെച്ചു. ഒരു രൂപാ പോലും പോക്കറ്റിൽ ഇല്ലാതെ ഇത്രയും സന്തോഷവാനായി കാണുന്ന പിതാവിനോട് തനിക്ക് അസൂയയാണെന്നും, സഹവികാരിയായി തന്റെ തുടക്കം തന്നെയും സ്റ്റീഫൻ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നെന്നും സഹായമെത്രാൻ പറഞ്ഞു.
മാറി മാറി വരുന്ന സർക്കാരുകൾ തീരദേശത്തിന്റെ വികസനനത്തിനായി കാര്യക്ഷമായി പ്രവർത്തിക്കുനില്ല എന്ന ആശങ്ക സ്റ്റീഫൻ പിതാവ് തന്റെ മറുപടി പ്രസംഗത്തിൽ ജനപ്രതിനിധികളെ അറിയിച്ചു.
ചേന്നവേലി പെരുന്നേർമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പിന്റെയും ബ്രിജിറ്റയുടെയും മകനായി 1944 മെയ് 18-നായിരുന്നു ബിഷപ്പ് സ്റ്റീഫന്‍ അത്തിപൊഴിയിലിന്റെ ജനനം. 1969 ഒക്ടോബർ 5-ന് മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി 11-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത് മെത്രാനായി നിയമിതനായി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.