Categories: Kerala

ആലപ്പുഴയുടെ ജനകീയ ഇടയന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പൗരോഹത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍

2001 ഡിസംബര്‍ 9-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ മെത്രാന്‍നായി ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ചുമതലയേറ്റു

ജോസ് മാർട്ടിൻ

ആലപ്പുഴ: പൗരോഹത്യത്തിന്റെ അമ്പതുവര്‍ഷം പൂര്‍ത്തിയാകുന്ന ആലപ്പുഴയുടെ ജനകീയ ഇടയന്‍ ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവിന് ആലപ്പുഴ രൂപതയുടെ സ്നേഹാദരം. ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ സ്റ്റീഫന്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാ ബലിയില്‍ മുൻ കൊല്ലം രൂപതാ അധ്യക്ഷൻ ഡോ.സ്റ്റാൻലി റോമൻ, കോട്ടപ്പുറം രൂപതാ അധ്യക്ഷൻ ജോസഫ് കാരിക്കശേരി, ആലപ്പുഴ രൂപതാ സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിൽ, രൂപതാ വികാരി ജനറൽ പയസ് ആറാട്ടുകുളം തുടങ്ങിയവർ സഹകാർമ്മികരായി.

എത്രയോ ഉന്നത വിദ്യാഭ്യാസമ്പന്നർ, കഴിവുള്ളവർ, പ്രശസ്ഥ കുടുംബ പാരമ്പര്യങ്ങൾ ഒക്കെ മാറ്റിവച്ച് എന്ത്‌ കൊണ്ട് വൈദീക ജീവിതം തിരഞ്ഞെടുക്കുന്നു എന്ന് ചോദിച്ചാൽ നമുക്കാർക്കും ഉത്തരമില്ല. ഇതിനുത്തരം യേശു തന്നെ പറയുന്നുണ്ട് മാർക്കോസിന്റെ സുവിശേഷത്തിൽ ‘എനിക്ക് ഇഷ്ട മുള്ളവരെ ഞാൻ തിരഞ്ഞെടുക്കും’. കൂദാശകൾ പരികർമ്മം ചെയ്യാൻ, സുവിശേഷം പ്രഘോഷിക്കാൻ, ജീവിതവിശുദ്ധിയിലൂടെ മാതൃകയാകാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ വൈദീകനും. ചില വൈദീകർക്ക് വീഴ്ച്ചപറ്റിയാൽ വൈദീകരെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്നത്. അവർ കടന്ന്പോകുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച്, ഒറ്റപ്പെടലിനെ കുറിച്ച് ആരും ചിന്തിക്കാറില്ല, വചന സന്ദേശത്തിൽ സ്റ്റാൻലി റോമൻ പിതാവ് ഓർമ്മപ്പെടുത്തി

തുടര്‍ന്ന്, രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ പാരിഷ് ഹാളില്‍ വച്ചു നടന്ന പൊതു സമ്മേളനത്തില്‍ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.പയസ്‌ ആറാട്ടുകുളം സ്വാഗതം ആശംസിച്ചു, പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി I.A.S. മുഖ്യാഅഥിതിആയിരുന്നു. ആലപ്പുഴ നഗര പിതാവ് തോമസ് ജോസഫ്, വിസിറ്റേഷൻ സന്ന്യാസിനീ സമൂഹം സുപ്പീരിയർ ജനറാൾ മദർ.ട്രീസാ ചാൾസ്, തുടങ്ങിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

താൻ പിതാവിൽ നിന്ന് പഠിച്ച ഒരു കാര്യമേ ഉള്ളു “ഉൽത്സാഹി ആയിരിക്കുക, പക്ഷെ ആർത്തി പാടില്ല”, പിതാവിനോട്‌ തനിക്ക് അസൂയ തോന്നുന്നതും ഇക്കാര്യത്തിൽ തന്നെയാണ് “ഉൽത്സാഹി ആയിരിക്കുക ആർത്തി പാടില്ല”, ആലപ്പുഴ രൂപതാ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സ്റ്റീഫൻ പിതാവ് തന്റെ കൃതഞതാ പ്രസംഗത്തിൽ താൻ ആദ്യമായി പള്ളിവികാരിയായി ചുമതലഏറ്റ അഞ്ചാം ദിവസം ആ ദേവാലയം ഇടിഞ്ഞു വീണതും, സമുദായത്തിന്റെ ആവശ്യങ്ങൾ നേടിഎടുക്കാൻ സമരം നയിച്ചതുമായ സംഭവങ്ങൾ പങ്കുവെച്ചു. തുടർന്ന്, ജാക്സൺ ആറാട്ടുകളം നന്ദി പ്രകാശിപ്പിച്ചു.

രൂപതയുടെ പ്രഥമ മെത്രാന്‍ ഡോ.മൈക്കില്‍ ആറാട്ടുകുളം പിതാവില്‍ നിന്നും 1969 ഒക്ടോബര്‍ 5-ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ വച്ച് പൗരോഹത്യം സ്വീകരിച്ചു. 2000 നവംബര്‍ 16-ന് രൂപതയുടെ പിന്തുടര്‍ച്ചാ അവകാശമുള്ള സഹായ മെത്രാനായി ചുമതലയേറ്റു, തുടർന്ന്, ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ ഡോ.പീറ്റര്‍ ചേനപ്പറമ്പില്‍ പിതാവില്‍ നിന്നു 2001 ഡിസംബര്‍ 9-ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ മെത്രാന്‍നായി അഭിവന്ദ്യ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ചുമതലയേറ്റു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago