ജോസ് മാർട്ടിൻ
ആലപ്പുഴ: അപ്രതീക്ഷിത കടലാക്രമണത്തിൽ ജില്ലയിലെ ലക്ഷങ്ങൾ വിലവരുന്ന മത്സ്യബന്ധന യാനങ്ങൾ തകർന്നതിന് മാറി മാറി ഭരിച്ച സർക്കാരുകൾ ഉത്തരവാദികളാണെന്ന് യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ ആരോപിച്ചു. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സുരക്ഷിതമായ ഹാർബർ. എന്നാൽ, മാറി മാറി വരുന്ന ഭരണകൂടങ്ങൾ തികച്ചും അവഗണനാപരമായ നിലപാടുകളാണ് ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഈ അലംഭാവം മൂലം മൽസ്യബന്ധ യന്ത്രങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന് പൂർണ്ണമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപത ആവശ്യപ്പെട്ടു.
ഹാർബർ ഇല്ലാത്തത് മൂലം തീരത്ത് അത്യാഹിതങ്ങൾ സംഭവിച്ചാൽ ജില്ലയിൽ അനുവദിച്ചിരിക്കുന്ന കോസ്റ്റൽ പോലീസ് ബോട്ട് പോലും സമയബന്ധിതമായി എത്തിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിർമ്മാണം മുടങ്ങിക്കിടക്കുന്ന അർത്തുങ്കൽ ഹാർബർ എത്രയും പെട്ടന്ന് പൂർത്തിയാക്കി, ഉപയോഗ സജമാക്കുകയാണ് വേണ്ടതെന്നും രൂപത ഡയറക്ടർ ഫാ.ജൂഡോ മൂപ്പശ്ശേരി, അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, മേരി അനില, കിരൺ ആൽബിൻ, വർഗ്ഗീസ് ജെയിംസ്, അമല ഔസേഫ് എന്നിവർ ആവശ്യപ്പെട്ടു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.