
ജോസ് മാർട്ടിൻ
ആലപ്പുഴ: ചെല്ലാനം മേഖലയിലെ കടലാക്രമണത്തിന്റെ ഉത്തരവാദികൾ മാറി മാറി ഭരിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങളാണെന്ന് ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം. പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ ആരോപിച്ചു. കഴിഞ്ഞ വർഷവും ഇതേ പോലെ കടലാക്രമണം രൂക്ഷമായ സാഹചര്യത്തെ തുടർന്ന്, വിവിധ സർക്കാർ തലങ്ങളിൽ ജിയോ ട്യൂബല്ല തീരത്തിനാവശ്യമെന്നും ദ്രോണാചാര്യ മോഡൽ കടൽഭിത്തി നിർമ്മിക്കണമെന്നും പലവട്ടം അവശ്യപ്പെട്ടതാണ്. എന്നാൽ, ഇത് സർക്കാർ-ഉദ്യോഗസ്ഥവൃന്ദം കണ്ടില്ലെന്ന് നടിച്ചു.
ഈ വർഷം വീണ്ടും ജിയോ ട്യൂബ് സ്ഥാപിക്കാൻ ടെൻഡർ വിളിച്ചു. കഴിഞ്ഞ വർഷം കെ.സി.വൈ.എം. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ ജിയോ ട്യൂബിന്റെ പരിമിതികൾ കാണിച്ചു നൽകിയ റിപ്പോർട്ടിനെ അവഗണിച്ചതിന്റെയും, ചെന്നൈ ഐ.ഐ.ടി. യുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്ന നിർദേശം സർക്കാർ വകവയ്ക്കാത്തതിന്റെയും പരിണിത ഫലമാണ് ചെല്ലാനം നിവാസികൾ അനുഭവിക്കുന്നതെന്ന് രൂപതാ കെ.സി.വൈ.എം. ആരോപിച്ചു.
കടലാക്രമണം രൂക്ഷമാവുമ്പോൾ മാത്രം വാഗ്ദാനം നൽകി കടന്നു വരുന്ന നേതാക്കൾ നാടിന്റെ ശാപമാണെന്നും, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ ജനം രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായി മുന്നോട്ട് ഇറങ്ങണമെന്നും എം.ജെ.ഇമ്മാനുവൽ പറഞ്ഞു. രൂപത ഡയറക്ടർ ഫാ.ജൂഡോ മുപ്പശ്ശേരിയിൽ, ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, മേരി അനില, വർഗ്ഗീസ് ജെയിംസ്, എൽറോയ്, കിരൺ ആൽബിൻ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.