
ജോസ് മാർട്ടിൻ
ആലപ്പുഴ: മത്സ്യതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആലപ്പുഴ രൂപതയിലെ യുവജ്യോതി കെ.സി.വൈ.എം. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുന്ന ഈ സമയത്തും മത്സ്യതൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണന അത്യന്തം ഖേദകരമാണ്. എല്ലാ തൊഴിലാളി വിഭാഗത്തിനും ക്ഷേമ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചപ്പോൾ, പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച ഒരു ജനവിഭാഗത്തെ പരിഗണിക്കാതെ തഴയുന്ന സമീപനമാണ് സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ ആരോപിച്ചു.
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് എല്ലാ മേഖലകളിലും നിരോധനം ഏർപ്പെടുത്തി, കർശന പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോവുമ്പോഴും, മത്സ്യതൊഴിലാളികളുടെ ജീവന് വില കല്പിക്കാതെ മത്സ്യ ബന്ധനത്തിന് അനുമതി നൽകിയ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ അനുമതി നൽകുന്നത്, വൈറസ് ബാധിച്ച വ്യക്തികളിൽ നിന്ന് ജനസാന്ദ്രതയേറിയ തീരദേശത്ത് രോഗം പടർന്നു പിടിക്കുന്നതിന് കാരണമാവും. തീരുമാനം പുനഃപരിശോധിച്ച് മത്സ്യതൊഴിലാളികൾക്ക് അടിയന്തര സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കെ.സി.വൈ.എം. ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ് എന്നിവരും സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.