Categories: Kerala

ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയുടെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം ആശീർവദിച്ച് വിശ്വാസ സമൂഹത്തിനായി തുറന്നു നല്കി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്‍റെ മുഖ്യകാർമികത്വത്തിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ ഉൾപ്പെടെ13 ബിഷപ്പുമാരുടെ സഹകാർമികത്വത്തിലായിരുന്നു ആശീർവാദ കർമം. ആശീർവാദകർമത്തിൽ നൂറോളം വൈദികരും സന്യസ്തരും അനേകം വിശ്വാസികളും പങ്കെടുത്തു.

ആർച്ച് ബിഷപ് ദേവാലയ മണിയുടെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. തുടർന്ന് ക്രിസ്തുരാജ പാദത്തിൽ നിന്നു കുരിശുവാഹകർ, കത്തിച്ച തിരികളുമായി അൾത്താര ബാലന്മാർ, ശുശ്രൂഷകർ, വൈദികർ, മെത്രാന്മാർ എന്നിവർ പ്രദക്ഷിണമായി കൊടിമരത്തിനു സമീപത്തേക്ക് എത്തി. പുതുതായി നിർമിച്ച കൊടിമരം തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് വെഞ്ചരിച്ചു.

ഇടവകമധ്യസ്ഥയായ പരിശുദ്ധ മാതാവിന്‍റെ തിരുനാളിനു തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി മോണ്‍. ഡോ. ടി. നിക്കോളാസ് കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് വിശ്വാസികളും പള്ളി പ്രതിനിധികളും ചേർന്നു പുതിയ ദേവാലയത്തിന്‍റെ താക്കോൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ ഏല്പിച്ചു. ആർച്ച് ബിഷപ് പള്ളി വികാരിക്ക് താക്കോൽ കൈമാറുകയും പള്ളിയുടെ പ്രധാന വാതിലിനു മുന്നിൽ കെട്ടിയ നാട മുറിക്കുകയും ചെയ്തു.

ദൈവത്തിനു സ്വീകാര്യമായത് ഉരുകിയ മനസ്സുകൾ: ആർച്ച് ബിഷപ് സൂസപാക്യം

തിരുവനന്തപുരം∙ ദൈവത്തിനു സ്വീകാര്യമായത് ഉരുകിയ മനസ്സുകളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയുടെ വെഞ്ചരിപ്പു കർമത്തിനോടനുബന്ധിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്. ദൈവം വിലകൽപിക്കുന്നതു ദേവാലയത്തിൽ പ്രവേശിക്കുന്നവരുടെ മനോഭാവത്തെയാണ്.

പാരമ്പര്യവും പ്രൗഢിയും നഷ്ടപ്പെടാതെയുള്ള ദേവാലയ നിർമാണം ഏറെ ശ്രദ്ധേയമാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ കലകൾ കോർത്തിണക്കിയുള്ള ചിത്രങ്ങൾ ഈ ദേവാലയത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സുവിശേഷ സത്യങ്ങൾ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായകരമാകും. ഇല്ലാത്തവർക്കു വാരിക്കോരി നൽകിക്കൊണ്ടാണു നാം സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്റെ  രാജ്യം മനുഷ്യഹൃദയങ്ങളിൽ ; കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാ

തിരുവനന്തപുരം∙  ക്രിസ്തുവിന്റെ  രാജ്യം മനുഷ്യഹൃദയങ്ങളിലാണെന്നു മലങ്കര കത്തോലിക്കാ സഭാ  ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ. യേശുക്രിസ്തു മനുഷ്യഹൃദയങ്ങൾ കീഴടക്കുന്ന രാജാവാണ്. അനേക കോടി ഹൃദയങ്ങളെ കീഴടക്കിയ ചരിത്രമാണ് യേശു രാജന്റേത്.

ജാതിമത വ്യത്യാസമില്ലാതെ സകലരെയും സ്വീകരിക്കുന്ന ഇടമാണു വെട്ടുകാട് ക്രിസ്തുരാജ സന്നിധാനം. ഈ ദേവാലയം അനന്തപുരിക്ക് അനുഗ്രഹമാണ്. ദൈവമാതാവിന്റെ  പ്രത്യേക സംരക്ഷണം ഈ ദേവാലയത്തിന് ഉണ്ടാകും. ജാതിമത വ്യത്യാസമില്ലതെ സകലർക്കും സംതൃപ്തിയുടേയും സന്തോഷത്തിന്റെയും നിമിഷമാണ് ഈ ദേവാലയത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

vox_editor

Recent Posts

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 day ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 day ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

4 days ago

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 weeks ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

3 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

4 weeks ago