
ജബിത അടീക്കലം
വെള്ളറട: യുവജനദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ രഹിത മണിക്കൂർ ഉദ്ഘാടനത്തോടൊപ്പം, ഒരു കടലോളം സ്നേഹം പദ്ധതിയുമായി ആനപ്പാറ, അടീക്കലം ഇടവകകളിലെ യുവജനങ്ങൾ. ഒരു കടലോളം സ്നേഹം പദ്ധതികളുടെ ഭാഗമായി ‘കരുതലിന്റെ ഒരുപൊതിച്ചോർ പദ്ധതി’ക്ക് ഇന്ന് തുടക്കമിട്ടു. കേരള ലത്തീൻ കത്തോലിക്കാ സഭയിലെ എല്ലാ ഇടവകയിലും ജൂലൈ 7 യുവജന ദിനമായി ആഘോഷിച്ചതിന്റെ ഭാഗമായാണ് നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവകയും ഉപഇടവകയായ അടീക്കലവും യുവജന ദിനാഘോഷങ്ങലോടെ അവസാനിക്കാത്ത പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഇടവക വികാരി ഫാ.ജോയ് സാബു, ഡീക്കാൻ സതീഷ്, ആനപ്പാറ കെ.സി.വൈ.എം. പ്രസിഡന്റ് ഓസ്റ്റിൻ, അടീകലം കെ.സി.വൈ.എം. പ്രസിഡന്റ് ഷിജു, കെ.സി.വൈ.എം.ലാറ്റിൻ യൂണിറ്റുകളും, വിദ്യാഭാസ ശുഷ്രൂഷ സമിതികളും പരിപാടികൾക്ക് നേതൃത്വം നൽകി.
വർത്തമാനകാല മാധ്യമ സംസ്കാരവും, നവീന മാധ്യമങ്ങളും കുട്ടികളുടെയും യുവജനങ്ങളുടെയും പഠന സമയം വല്ലാതെ അപഹരിച്ചിരിക്കുന്നുവെന്നും; മനുഷ്യ ബന്ധങ്ങൾ, പ്രാർത്ഥനാ ജീവിതം തുടങ്ങിയവ താളം തെറ്റിക്കുന്നുവെന്നും; ഈ പശ്ചാത്തലത്തിൽ ടീവി ഓഫ് ആക്കുക എന്ന പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഹൃദയപൂർവ്വം സ്വീകരിച്ചുകൊണ്ട്, എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണിവരെ ടീവി, റേഡിയോ, മൊബൈൽ ഫോൺ തുടങ്ങിയവ മാറ്റി വച്ചുകൊണ്ട് മാധ്യമ രഹിത മണിക്കൂറായി അനുദിനം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിക്കണമെന്ന് മാധ്യമ രഹിത മണിക്കൂറിന്റെ യൂണിറ്റ് തല ഉത്ഘാടനങ്ങൾ നിർവഹിച്ചുകൊണ്ട് ഫാ.ജോയിസാബു ആഹ്വാനം ചെയ്തു.
കെ.സി.വൈ.എം.ലാറ്റിൻ സംഘടനയിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്ന ദിനം കൂടിയായിരുന്നു ഇന്ന്. ദിവ്യബലിയിയ്ക്ക് കത്തിച്ച മെഴുകുതിരികളുമായി ബലിപീഠത്തിനു മുന്നിൽ നിൽക്കുകയും, ഇടവക വികാരി ചൊല്ലികൊടുത്ത പ്രതിജ്ഞ യുവജനങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു. തുടർന്ന്, ദിവ്യബലിയുടെ സമാപനത്തിൽ പുതിയ അംഗങ്ങൾക്ക് ജപമാല കൊടുത്ത് സ്വീകരണവും നൽകി.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.