
ജബിത അടീക്കലം
വെള്ളറട: യുവജനദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ രഹിത മണിക്കൂർ ഉദ്ഘാടനത്തോടൊപ്പം, ഒരു കടലോളം സ്നേഹം പദ്ധതിയുമായി ആനപ്പാറ, അടീക്കലം ഇടവകകളിലെ യുവജനങ്ങൾ. ഒരു കടലോളം സ്നേഹം പദ്ധതികളുടെ ഭാഗമായി ‘കരുതലിന്റെ ഒരുപൊതിച്ചോർ പദ്ധതി’ക്ക് ഇന്ന് തുടക്കമിട്ടു. കേരള ലത്തീൻ കത്തോലിക്കാ സഭയിലെ എല്ലാ ഇടവകയിലും ജൂലൈ 7 യുവജന ദിനമായി ആഘോഷിച്ചതിന്റെ ഭാഗമായാണ് നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവകയും ഉപഇടവകയായ അടീക്കലവും യുവജന ദിനാഘോഷങ്ങലോടെ അവസാനിക്കാത്ത പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ഇടവക വികാരി ഫാ.ജോയ് സാബു, ഡീക്കാൻ സതീഷ്, ആനപ്പാറ കെ.സി.വൈ.എം. പ്രസിഡന്റ് ഓസ്റ്റിൻ, അടീകലം കെ.സി.വൈ.എം. പ്രസിഡന്റ് ഷിജു, കെ.സി.വൈ.എം.ലാറ്റിൻ യൂണിറ്റുകളും, വിദ്യാഭാസ ശുഷ്രൂഷ സമിതികളും പരിപാടികൾക്ക് നേതൃത്വം നൽകി.
വർത്തമാനകാല മാധ്യമ സംസ്കാരവും, നവീന മാധ്യമങ്ങളും കുട്ടികളുടെയും യുവജനങ്ങളുടെയും പഠന സമയം വല്ലാതെ അപഹരിച്ചിരിക്കുന്നുവെന്നും; മനുഷ്യ ബന്ധങ്ങൾ, പ്രാർത്ഥനാ ജീവിതം തുടങ്ങിയവ താളം തെറ്റിക്കുന്നുവെന്നും; ഈ പശ്ചാത്തലത്തിൽ ടീവി ഓഫ് ആക്കുക എന്ന പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഹൃദയപൂർവ്വം സ്വീകരിച്ചുകൊണ്ട്, എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണിവരെ ടീവി, റേഡിയോ, മൊബൈൽ ഫോൺ തുടങ്ങിയവ മാറ്റി വച്ചുകൊണ്ട് മാധ്യമ രഹിത മണിക്കൂറായി അനുദിനം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിക്കണമെന്ന് മാധ്യമ രഹിത മണിക്കൂറിന്റെ യൂണിറ്റ് തല ഉത്ഘാടനങ്ങൾ നിർവഹിച്ചുകൊണ്ട് ഫാ.ജോയിസാബു ആഹ്വാനം ചെയ്തു.
കെ.സി.വൈ.എം.ലാറ്റിൻ സംഘടനയിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്ന ദിനം കൂടിയായിരുന്നു ഇന്ന്. ദിവ്യബലിയിയ്ക്ക് കത്തിച്ച മെഴുകുതിരികളുമായി ബലിപീഠത്തിനു മുന്നിൽ നിൽക്കുകയും, ഇടവക വികാരി ചൊല്ലികൊടുത്ത പ്രതിജ്ഞ യുവജനങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു. തുടർന്ന്, ദിവ്യബലിയുടെ സമാപനത്തിൽ പുതിയ അംഗങ്ങൾക്ക് ജപമാല കൊടുത്ത് സ്വീകരണവും നൽകി.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.