കൊല്ലം:പാവങ്ങളോട് കരുണ കാണിക്കണമെന്നും കടങ്ങൾ ഇളവ് ചെയ്ത് നൽകണമെന്നുമാണ് ബൈബിൾ നമ്മോട് പറയുന്നതെന്നും ആഘോഷങ്ങൾക്ക് അർഥമുണ്ടാകുന്നത് പാവങ്ങളോട് പക്ഷം ചേരുമ്പോഴാണെന്നും കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ.നാമഹേതുക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ബിഷപ് ഹൗസിൽ ജനങ്ങളോട് സംവദിക്കുകയായിരുന്നു ബിഷപ്. സഭ പാവങ്ങളോട് കരുണകാണിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. സഹായങ്ങൾ രഹസ്യമായി നൽകണമെന്നാണ് ദൈവവചനം ആവശ്യപ്പെടുന്നത്. സമ്പത്തിന്റെ ദശാംശം എങ്കിലും ദാനമായി നൽകണമെന്നും സഭ പഠിപ്പിക്കുന്നു.
വിദ്യാഭ്യാസ – ആതുര ശുശ്രൂഷാരംഗങ്ങളിൽ സഭ സേവനത്തിനുവേണ്ടിയാണ് നിലനിൽക്കുന്നത്. ആധുനിക ലോകത്തിൽ സേവനരംഗങ്ങൾ വളരെ വെല്ലുവിളി നേരിടുന്നു. നാം ഏത് വെല്ലുവിളിയേയും നേരിട്ട് ശരിയായ മാർഗത്തിലൂടെ ശരിയായ ലക്ഷ്യത്തിൽ എത്തിച്ചേരണം.
അങ്ങേയറ്റം ആവശ്യ സ്ഥിതിയിലായിരിക്കുന്ന
കെഎൽസിഎ കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ നാമഹേതു തിരുനാളിനോടുള്ള അനുമോദന യോഗത്തിൽ കെഎൽസിഎ രൂപതാ ഡയറക്ട ർ ഫാ. കെ. ബി. സഫറിൻ അധ്യക്ഷത വഹിച്ചു. സജീവ് പരിശവിള, ഇ. എമേഴ്സൺ, അനിൽ ജോൺ, ജോയി പെരുന്പുഴ, ജെയിൻ ആൻസിൽ, ജോൺസൺ നാന്തിരിക്കൽ, പ്രഫ. തോമസ് ആന്റണി, മാർഗ്രറ്റ് നെൽസൺ, ജാക്സൺ നീണ്ടകര, ബിൻസി പോർട്ടുകൊല്ലം, സുനിൽ ജോസ്, ക്ലീറ്റസ് പട്ടകടവ്, സ്റ്റാലിൻ രാജഗിരി എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ വിവിധ സ്ഥാപനങ്ങൾ, ഇതര സംഘടനകൾ, വൈദികർ, സന്യാസിനിമാർ, അൽമായർ, ജില്ലയിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ എന്നിവർ ബിഷപിനെ അനുമോദിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.