
കൊല്ലം:പാവങ്ങളോട് കരുണ കാണിക്കണമെന്നും കടങ്ങൾ ഇളവ് ചെയ്ത് നൽകണമെന്നുമാണ് ബൈബിൾ നമ്മോട് പറയുന്നതെന്നും ആഘോഷങ്ങൾക്ക് അർഥമുണ്ടാകുന്നത് പാവങ്ങളോട് പക്ഷം ചേരുമ്പോഴാണെന്നും കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ.നാമഹേതുക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ബിഷപ് ഹൗസിൽ ജനങ്ങളോട് സംവദിക്കുകയായിരുന്നു ബിഷപ്. സഭ പാവങ്ങളോട് കരുണകാണിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. സഹായങ്ങൾ രഹസ്യമായി നൽകണമെന്നാണ് ദൈവവചനം ആവശ്യപ്പെടുന്നത്. സമ്പത്തിന്റെ ദശാംശം എങ്കിലും ദാനമായി നൽകണമെന്നും സഭ പഠിപ്പിക്കുന്നു.
വിദ്യാഭ്യാസ – ആതുര ശുശ്രൂഷാരംഗങ്ങളിൽ സഭ സേവനത്തിനുവേണ്ടിയാണ് നിലനിൽക്കുന്നത്. ആധുനിക ലോകത്തിൽ സേവനരംഗങ്ങൾ വളരെ വെല്ലുവിളി നേരിടുന്നു. നാം ഏത് വെല്ലുവിളിയേയും നേരിട്ട് ശരിയായ മാർഗത്തിലൂടെ ശരിയായ ലക്ഷ്യത്തിൽ എത്തിച്ചേരണം.
അങ്ങേയറ്റം ആവശ്യ സ്ഥിതിയിലായിരിക്കുന്ന
കെഎൽസിഎ കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ നാമഹേതു തിരുനാളിനോടുള്ള അനുമോദന യോഗത്തിൽ കെഎൽസിഎ രൂപതാ ഡയറക്ട ർ ഫാ. കെ. ബി. സഫറിൻ അധ്യക്ഷത വഹിച്ചു. സജീവ് പരിശവിള, ഇ. എമേഴ്സൺ, അനിൽ ജോൺ, ജോയി പെരുന്പുഴ, ജെയിൻ ആൻസിൽ, ജോൺസൺ നാന്തിരിക്കൽ, പ്രഫ. തോമസ് ആന്റണി, മാർഗ്രറ്റ് നെൽസൺ, ജാക്സൺ നീണ്ടകര, ബിൻസി പോർട്ടുകൊല്ലം, സുനിൽ ജോസ്, ക്ലീറ്റസ് പട്ടകടവ്, സ്റ്റാലിൻ രാജഗിരി എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ വിവിധ സ്ഥാപനങ്ങൾ, ഇതര സംഘടനകൾ, വൈദികർ, സന്യാസിനിമാർ, അൽമായർ, ജില്ലയിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ എന്നിവർ ബിഷപിനെ അനുമോദിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.