
ജോസ് മാർട്ടിൻ
അർത്തുങ്കൽ/ആലപ്പുഴ: ആഗോള തീർഥാടന കേന്ദ്രമായ അർത്തുങ്കൽ ബസലിക്കായിലെ തിരുനാൾ ദിനത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വൈദീകർ പ്രദക്ഷിണം നടത്തി. ചരിത്രത്തിലാദ്യമായിട്ടാണ് പുരോഹിതർ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം നടത്തിയതെന്നത് ശ്രദ്ധേയമാണ്.
കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് വൈദീകർക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നതിനായി അവസരം കൈവന്നത്.
മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്ന അർത്തുങ്കൽ പള്ളിയിൽ ശബരിമല ദർശനം കഴിഞ്ഞുവരുന്ന അയ്യപ്പഭക്തന്മാർ അർത്തുങ്കൽ വെളുത്തച്ചന്റെ നടയിൽ മാലയൂരി സമർപ്പിച്ച് അനുഗ്രഹം തേടുന്ന പാരമ്പര്യം ഇന്നും നിലനിന്നു പോകുന്നു. നിരവധിപേരാണ് ഇത്തവണയും വെളുത്തച്ചന്റെ നടയിലെത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയത്തിനും പരിസരത്തിനും ഉൾക്കൊള്ളാനാവുന്ന തരത്തിൽ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. കൂടാതെ, ഓൺലൈനായും ആയിരക്കണക്കിനാളുകൾ തിരുക്കർമ്മങ്ങൾക്ക് സാക്ഷിയായി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.