
ജോസ് മാർട്ടിൻ
അർത്തുങ്കൽ/ആലപ്പുഴ: ആഗോള തീർഥാടന കേന്ദ്രമായ അർത്തുങ്കൽ ബസലിക്കായിലെ തിരുനാൾ ദിനത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വൈദീകർ പ്രദക്ഷിണം നടത്തി. ചരിത്രത്തിലാദ്യമായിട്ടാണ് പുരോഹിതർ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം നടത്തിയതെന്നത് ശ്രദ്ധേയമാണ്.
കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് വൈദീകർക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നതിനായി അവസരം കൈവന്നത്.
മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്ന അർത്തുങ്കൽ പള്ളിയിൽ ശബരിമല ദർശനം കഴിഞ്ഞുവരുന്ന അയ്യപ്പഭക്തന്മാർ അർത്തുങ്കൽ വെളുത്തച്ചന്റെ നടയിൽ മാലയൂരി സമർപ്പിച്ച് അനുഗ്രഹം തേടുന്ന പാരമ്പര്യം ഇന്നും നിലനിന്നു പോകുന്നു. നിരവധിപേരാണ് ഇത്തവണയും വെളുത്തച്ചന്റെ നടയിലെത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയത്തിനും പരിസരത്തിനും ഉൾക്കൊള്ളാനാവുന്ന തരത്തിൽ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. കൂടാതെ, ഓൺലൈനായും ആയിരക്കണക്കിനാളുകൾ തിരുക്കർമ്മങ്ങൾക്ക് സാക്ഷിയായി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.