Categories: Vatican

അതിക്രമങ്ങള്‍ ഉപേക്ഷിക്കാം സാഹോദര്യം വളര്‍ത്താം; വത്തിക്കാന്റെ “ഈദ്-ഉള്‍-ഫിത്ര്‍” സന്ദേശം

തുറവോടെയും അറിവോടെയും, സഹോദരീ സഹോദരന്മാരായി പരസ്പരം അംഗീകരിക്കണം; ഭീതിയാലും, അറിവില്ലായ്മയാലും മതങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയിട്ടുള്ള വിഭജനത്തിന്റെ ഭിത്തികള്‍ ഇല്ലായ്മചെയ്യണം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: അതിക്രമങ്ങള്‍ ഉപേക്ഷിച്ചും, മനുഷ്യവ്യക്തികളെ ആദരിച്ചും സംവാദത്തിന്റെ സംസ്കാരം ലോകത്തു വളര്‍ത്തണമെന്ന ആഹ്വാനവുമായി വത്തിക്കാന്റെ ഈ വര്‍ഷത്തെ “ഈദ്-ഉള്‍-ഫിത്ര്‍” സന്ദേശം. മെയ് 10-ന് വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ‘വിശ്വസാഹോദര്യത്തിനുള്ള കാഹളമാവട്ടെ ഈ ഉപവാസ നാളുകൾ’ എന്ന തലക്കെട്ടോട് കൂടിയ സന്ദേശത്തിന്റെ ആഹ്വാനമാണിത്.

ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോടും ക്രൈസ്തവ സഹോദരങ്ങളോടും വത്തിക്കാന്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്യുന്നത് വിശ്വസാഹോദര്യം വളര്‍ത്താനും കൂട്ടായ്മയുടെ സംസ്കാരം നിലനിര്‍ത്താനുമാണ്. അതിനായി വിഭജനത്തിന്റെ ഭിത്തികള്‍ ഭേദിക്കുന്ന ഉപവിയുടെ മാര്‍ഗ്ഗം സ്വീകരിക്കാനും നിർദ്ദേശിക്കുന്നു.

കൂടാതെ തുറവോടെയും അറിവോടെയും, സഹോദരീ സഹോദരന്മാരായി പരസ്പരം അംഗീകരിക്കണമെന്നും; ഭീതിയാലും, അറിവില്ലായ്മയാലും മതങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയിട്ടുള്ള വിഭജനത്തിന്റെ ഭിത്തികള്‍ ഇല്ലായ്മചെയ്ത് സൗഹൃദത്തിന്റെയും മാനവികതയുടെയും ചക്രവാളങ്ങള്‍ തുറക്കേണ്ടതാണെന്നും സന്ദേശം ആഹ്വാനം ചെയ്യുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന നന്മ ലക്ഷ്യമാക്കി ഉപവി പ്രവൃത്തികള്‍വഴി ലോകത്ത് സമാധാനം വളര്‍ത്താനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തോട് യു.എ.ഇ.-യിലെ ഭരണകര്‍ത്താക്കള്‍ കൈകോര്‍ത്ത്, സംയുക്തമായി നടത്തിയ പ്രഖ്യാപനത്തെ ഉദ്ധരിക്കുന്നതാണ് ഈ സന്ദേശത്തിലെ വാക്കുകൾ.

ആദരിക്കേണ്ടത് സാഹോദര്യത്തിന്റെ കരുത്തതിനെയാണെന്നും, അതിനായി അടിസ്ഥാന ആദര്‍ശങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഇന്നത്തെ സമൂഹിക പരിസരത്ത് മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരെ തുണയ്ക്കേണ്ടത് അനിവാര്യമാണെന്നും സന്ദേശം വിശദീകരിക്കുന്നു. അതുപോലെ തന്നെ, ലോകത്തുള്ള മതവൈവിധ്യങ്ങളും മതസ്വാതന്ത്ര്യവും ആദരിക്കുന്നതിനും, സംവാദത്തിന്റെയും അറിവിന്റെയും മാര്‍ഗ്ഗത്തില്‍ ജനങ്ങളെ വളര്‍ത്തുന്നതിനും, വിവിധ മതവിശ്വാസികളിലുള്ള സഹോദര്യത്തിന്റെ കരുത്തും, ആത്മാര്‍ത്ഥതയും, സത്യസന്ധമായ ലക്ഷ്യങ്ങളും, അവരുടെ സംസ്കാരത്തനിമകളെയും മാനിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും സന്ദേശത്തിൽ ഉദ്ധരിക്കുന്നുണ്ട്.

ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന പുണ്യമാസമാണ് റമദാന്‍. ഹിജീര്‍ 1440- Ɔമാണ്ടിലെ റമദാന്‍ മാസം മെയ് 6-ന് ആരംഭിച്ച്, ജൂണ്‍ 6-ന് ആചരിക്കുന്ന ഈദ്-ഉള്‍-ഫിത്ര്‍ പെരുന്നാളോടെ സമാപിക്കുന്നതാണ് പുണ്യമായ റമദാന്‍.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago