അനിൽ ജോസഫ്
കൊല്‍ക്കത്ത: മദര്‍ തെരേസയുടെ പാത പിന്‍തുടര്‍ന്ന് അഗതികള്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം ഒഴിഞ്ഞ് വെച്ച സിസ്റ്റര്‍ നിക്കോള്‍ റാഞ്ചിയില്‍ നിര്യാതയായി, 61 വയസായിരുന്നു. 36 വര്‍ഷം കൊല്‍ക്കത്ത കേന്ദ്രമാക്കി സേവനം ചെയ്ത സിസ്റ്റര്‍ ഏറെക്കാലം വിശുദ്ധ മദര്‍തെരേസക്കൊപ്പം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ, ഏറെക്കാലം കൊല്‍ക്കത്ത റീജിണല്‍ സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സ്ഥാപക കൂടിയായ വിശുദ്ധ മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കുളള യാത്രയില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ച സന്യാസിനിയാണ്.
തിരുവനന്തപുരം അതിരൂപതയിലെ കൊച്ചുത്തുറ ഇടവകയുടെ ആദ്യ സമര്‍പ്പിതകൂടിയായ സിസ്റ്റര്‍ 2020 ജനുവരിയില്‍ പത്ത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വന്തം നാടായ പൂവാര്‍ കൊച്ചുത്തുറയില്‍ എത്തിയിരുന്നു. അപ്പോൾ സിസ്റ്റര്‍ മദര്‍ തെരേസയുടെ നാമധേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലും സന്ദർശനം നടത്തിയിരുന്നു. തുടര്‍ന്ന്, ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് റീജിയന്റെ സുപ്പീരിയറായി നിയമിതയായ സിസ്റ്റര്‍ അഗതികള്‍ക്കായുളള സേവനത്തിനിടെയാണ് കടുത്ത ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞത്.
1959-ല്‍ ജനിച്ച സിസ്റ്റര്‍ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് പൂവാര്‍ ഹൈസ്കൂളിലായിരുന്നു. 1977-ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1981-ല്‍ വ്രദവാഗ്ദാനം നടത്തി. പൂവാര്‍ ജയശീലി വിലാസം ബംഗ്ലാവില്‍ പരേതരായ എ.പി.ജോസഫിന്റെയും ഫിലോമിനയുടെയും മകളാണ്. മരിയ ഗ്ലോറി, പരേതരായ സ്റ്റെല്ല, സേവ്യര്‍, ജെനോബി തുടങ്ങിയവരാണ് സഹോദരങ്ങള്‍.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.