
സ്വന്തം ലേഖകൻ
കൊച്ചി: ഒരു മാസങ്ങൾക്കുമുമ്പ് യൂട്യൂബിൽ വൈറലായ വൈദീകരുടെ “അക്കാപ്പെല്ല പാട്ടി”ന് ശേഷം എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സമ്പർക്ക വിഭാഗമായ ‘പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ്’ അണിയിച്ചോരുക്കിയ “ഉയിർപാട്ട്” ഏറെ ജനപ്രിയമാകുന്നു. ‘പിൽഗ്രിംസ് കമ്മ്യൂണിക്കേഷൻസ്’ ഡയറക്ടർ ഫാ.ജേക്കബ് കോറോത്തും അസിസ്റ്റൻറ് ഡയറക്ടർ ഫാ.ജെയിംസ് തൊട്ടിയിലിനും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്രളയത്തെ മലയാളി സമൂഹം അതിജീവിച്ചതിന്റെ ത്യാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തുക്കൊണ്ട്, പ്രളയജലത്തിൽ നിന്നും കരകയറാൻ സഹായിച്ചവരെ കോർത്തിണക്കിയാണ് പാട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ കടയിലെ വസ്ത്രങ്ങൾ പൂര്‍ണ്ണമായും നൽകിയ നൗഷാദിന്റെ വാക്കുകളിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലുള്ള “ദി ട്വൽവ് ബാൻഡി”ലെ പന്ത്രണ്ടോളം വൈദികരാണ് ഹൃദയ സ്പര്‍ശിയായ ഗാനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഗാന രചനയും സംഗീതവും ഫാ.നിബിൻ കുരിശിങ്കലാണ് നൽകിയിരിക്കുന്നത്. ഫാ.എബി ഇടശ്ശേരി, ഫാ.ചെറിയാൻ നേരേവീട്ടിൽ, ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി എന്നിവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൂടാതെ, ഗിറ്റാര്‍ – സുമേഷ് പരമേശ്വറും, കീറ്റാര്‍ – ഫാ.ജാക്സൺ സേവ്യറും, വയലിൻ – ഫാ.എബി ഇടശ്ശേരിയും, ഹാര്‍മോണിയം – ഫാ.സജോ പടയാട്ടിയും, തബല – ഫാ.ജൂബി കളത്തിപ്പറമ്പിലും, ഛായാഗ്രഹണം – ജിജോ എബ്രഹാമും, എഡിറ്റിങ് – ഫാ.ജേക്കബ് കോറോത്തും നിര്‍വ്വഹിച്ചിരിക്കുന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.