
ബെയ്ജിംഗ്: ആഗോള സഭയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നോ, ആഗോള സഭയുടെ പാതയില്‍ നിന്നും വേര്‍പിരിഞ്ഞ് നടക്കണമെന്നോ തങ്ങള്‍ക്കാര്‍ക്കും ആഗ്രഹമില്ലെന്ന് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോടിക്ക് അസോസിയേഷന്‍റെ വൈസ് പ്രസിഡന്റും ഹായിമേനിലെ മെത്രാനുമായ ജോസഫ് ഷെന്‍ ബിന്‍. ചൈനയിലെ എല്ലാ സഭകളും തന്നെ മാര്‍പാപ്പായുടെ കീഴിലായിരിക്കണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ മാധ്യമമായ ‘വത്തിക്കാന്‍ ഇന്‍സൈഡര്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ഒരേ മുന്തിരിചെടിയിലെ ചില്ലകളാണ് നമ്മള്‍. മാര്‍പാപ്പായുടെ അജപാലകപരമായ നിര്‍ദ്ദേശങ്ങള്‍ നമുക്കാവശ്യമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക് പരസ്യമായി മാര്‍പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി, ഇപ്പോള്‍ എല്ലാ വിശുദ്ധ ബലികളിലും മാര്‍പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂടാതെ ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും, ആഴ്ചതോറുമുള്ള പ്രസംഗങ്ങളും നിത്യവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നു. ‘സര്‍പ്പങ്ങളെപ്പോലെ വിവേകികളും, പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍’ എന്ന സുവിശേഷ വാക്യമുദ്ധരിച്ചുകൊണ്ടാണ് ചൈനയിലെ മെത്രാന്‍മാര്‍ തമ്മില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു അദ്ദേഹം പരാമര്‍ശിച്ചത്.
നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത് അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.