
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ശനിയാഴ്ച രാവിലെ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രതിസന്ധി
കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് വാര്‍ത്താക്കുറിപ്പിലുളളത്. പാപ്പ ക്ഷീണിതനാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്നലെ പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്. പാപ്പക്ക് തീവ്രമായ ശ്വസ തടസമുണ്ടായെന്നും ആയതിനാല്‍ ഓക്സിജന്‍ നല്‍കുകയാണെന്നും കുറിച്ചിട്ടുണ്ട്.
ക്ഷീണിതനാണെങ്കിലും രാവിലെ പാപ്പ കസേരയിലിരുന്നെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെങ്ങുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം ശ്വാസ തടസമുണ്ടായെന്ന് വാര്‍ത്താക്കുറിപ്പ്
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.