അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ഗാസയിലേക്ക് വീഡിയോ കോളുമായി ഫ്രാന്‍സിസ് പാപ്പ. ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു എന്ന സന്ദേശം നല്‍കിയാണ് പാപ്പയുടെ വീഡിയോ കോള്‍ ഗാസയിലെ വിശ്വാസികള്‍ക്കെത്തുന്നത്. വാട്സ് ആപ് വഴിയുളള വീഡിയോ കോളില്‍ ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ.റെമാനല്ലിയും വിശ്വാസികളും പങ്കെടുത്തു.
ഇടവകയിലുണ്ടായിരുന്ന കുട്ടികളെയും പ്രായമായവരെയും ഒരേ പോലെ പാപ്പ അഭിവാദനം ചെയ്യ്തു. ഗാസയില്‍ ആശങ്കകള്‍ പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും പാപ്പയുടെ വീഡിയോ കോളിലെ സന്തോഷം വിശ്വാസി സമൂഹം പങ്ക് വച്ചു. ഇന്നെന്ത് കഴിച്ചു എന്ന പാപ്പയുടെ ചോദ്യത്തിന് വിശ്വാസികള്‍ ചിക്കനാണെന്ന് മറുപടി നലകി. സ്കാര്‍ഫുകളും തൊപ്പികളും ധരിച്ച് വിശ്വാസികള്‍ പാപ്പക്കൊപ്പം ഫോണില്‍ കൂടി.
പാപ്പയെ ആദ്യം അഭിവാദ്യം ചെയ്തത് ഒരു ഡോക്ടറോട് ഫ്രാന്‍സിസ് പാപ്പ അറബിയില്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കി. പുഞ്ചിരിച്ചുകൊണ്ട് പാപ്പ കൈവീശി തമശകളും പങ്ക് വച്ചു. എല്ലാവരെയും ആശീര്‍വദിച്ചാണ് പാപ്പ വിഡിയോ കോള്‍ അവസാനിപ്പിച്ചത്.
അഞ്ച് മിനിറ്റില്‍ താഴെ മാത്രമേ വീഡിയോ കോള്‍ നീണ്ടു നിന്നു എങ്കിലും , ഒരു വര്‍ഷത്തോളം ഭയവും തണുപ്പും വിശപ്പും സഹിച്ച ഒരു സമൂഹത്തിന്, പാപ്പയുടെ സമാധാനത്തിന് വേണ്ടിയുളള വിളികള്‍ അവര്‍ മറക്കില്ല എന്ന സുപ്രധാന ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, 88കാരനായ ഫ്രാന്‍സിസ് പാപ്പ, അനുകമ്പ, ആര്‍ദ്രത, പ്രത്യാശ എന്നിവയ്ക്കൊപ്പം ദൈവത്തിലൂടെ നിര്‍വചിക്കപ്പെടുന്ന ഗുണങ്ങളിലൊന്നായ അടുപ്പം തുടരുന്നത് ഗാസയിലെ കത്തോലിക്കാ സമൂഹം പ്രത്യാശയോടെയാണ് കാണുന്നത്. .
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.