
അനില്‍ ജോസഫ്
വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള സമ്മാനങ്ങള്‍ പാപ്പക്ക് നല്‍കിയെങ്കിലും അതില്‍ 2 പേര്‍ നല്‍കിയത് ഷാമ്പുവും സോപ്പും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും.
ഒരു ട്രേയിലാക്കി സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ഇത് എനിക്ക് തേക്കാനാണോ എന്ന് ആഗ്യഭാഷയില്‍ പാപ്പ ചോദിച്ചതും സദസില്‍ ചിരി പടര്‍ത്തി. അന്തേവാസികള്‍ ജയില്‍ വാസത്തിന് ശേഷം പ്രത്യാശയുളള ഒരു ജീവിതം ആഗ്രഹിക്കുന്നതായി പാപ്പയോട് പറഞ്ഞു. തുടര്‍ന്ന് കുടിയേറ്റക്കാരെ കണ്ട പാപ്പ ജലമാര്‍ഗ്ഗം സെന്‍റ് മാര്‍ക്കസ് ദേവാലയ അങ്കണത്തിലേക്ക് എത്തി യുവജനങ്ങളുമായി കുടിക്കാഴ്ച നടത്തി.
വീഡിയോ വാര്‍ത്ത കാണാം…
തുടര്‍ന്ന് വിഖ്യാതമായ സെന്‍റ് മാര്‍ക്കസ് ബസലിക്കാ മുറ്റത്ത് ദിവ്യബലിയര്‍പ്പിച്ചു. പതിനൊന്നായിരത്തോളം വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലയില്‍ മുന്തിരിവളളിയുടെയും ശാഖകളുടെയും ഉപമ ഉദ്ധരിച്ച് വെനീസില വിശ്വാസി സമൂഹത്തോട് പാപ്പ സംവദിച്ചു. മുന്തിരിയുടെ നഗരവും വൈന്‍ നിര്‍മ്മാണത്തിന്‍റെ നഗരവുമായതിനാല്‍ വെനീസ് ഈ ഉപമയുമായി അടുത്ത് നില്‍ക്കുന്നതായി പാപ്പ പറഞ്ഞു. ക്രിസ്തുവില്‍ ഐക്യത്തോടെ നിലകൊള്ളുന്നതിലൂടെ മാത്രമേ നമുക്ക് സുവിശേഷത്തിന്‍റെ ഫലങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ, നീതിയുടെയും സമാധാനത്തിന്‍റെയും ഫലങ്ങള്‍, ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പര കരുതലിന്‍റെയും ഫലങ്ങള്‍ നമ്മുടെ പാരിസ്ഥിതികവും മാനുഷികവുമായ പൈതൃകത്തെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടക്കണമെന്നും പാപ്പ പറഞ്ഞു.
വൈകിട്ടോടെ പാപ്പ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഹെലികോപ്റ്ററില്‍ വത്തിക്കാനിലേക്ക് മടങ്ങി. ഫ്രാന്‍സിസ് പാപ്പ ആദ്യമായാണ് വെനീസ് സന്ദശിക്കുന്നത് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ടായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.