Categories: Vatican

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

1969 ല്‍ വൈദീകപട്ടം സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് സെമിനാരി പഠനം ആരംഭിക്കുന്നത്

 

വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ

1969 ല്‍ വൈദീകപട്ടം സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് സെമിനാരി പഠനം ആരംഭിക്കുന്നത്. 19-ാമത്തെ വയസില്‍ ബെര്‍ഗോഗ്ലിയോക്ക് കുമ്പസാര ത്തില്‍ ഉണ്ടായ ദൈവീക സാന്നിധ്യമാണ് പിന്നീട് തന്നിലെ ദൈവവിളി തിരിച്ചറിയുവാന്‍ ഇടയാക്കിയത്

1969 ഡിസംബര്‍ പതിമൂന്നാം തീയതിയാണ് കോര്‍ദോബായിലെ മെത്രാപ്പോലീത്തയായിരുന്ന മോണ്‍സിഞ്ഞോര്‍ രാമോന്‍ ഹോസെ കാസ്റ്റെജ്ജോയുടെ കൈവയ്പുശുശ്രൂഷയാല്‍ ബെര്‍ഗോഗ്ലിയോ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

തന്‍റെ ദൈവവിളിയെ, വിശുദ്ധ മത്തായിയുടെ ദൈവവിളിയോടാണ് ഫ്രാന്‍സിസ് പാപ്പാ സാമ്യപ്പെടുത്തി സംസാരിച്ചിരുന്നത്. പാപിയായ തന്നെ ദൈവം തന്‍റെ വിരല്‍ നീട്ടി കൃപ തന്നതിന്‍റെ ഫലമാണ് തന്‍റെ ജീവിതം വൈദികവൃത്തിയില്‍ മുന്‍പോട്ട് പോകുന്നതെന്നു ഫ്രാന്‍സിസ് പാപ്പാ നല്‍കിയ അഭിമുഖസംഭാഷണങ്ങളില്‍ പലപ്പോഴും സൂചിപ്പിച്ചിരുന്നു.

1958 മാര്‍ച്ച് 11ന് ഈശോസഭാ സെമിനാരിയില്‍ പ്രവേശിച്ച ഫ്രാന്‍സിസ് പാപ്പാ, തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും, 1964 മുതല്‍ വിവിധ കോളജുകളില്‍ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്‍റെ ജീവിത ആദര്ശവാക്യമായി തിരഞ്ഞെടുത്ത വാചകം പിന്നീട് പരിശുദ്ധ പിതാവിന്‍റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടതാണ്, ‘കരുണയോടെ അവനെ നോക്കുകയും അവനെ തിരഞ്ഞെടുക്കുകയു ചെയ്തു’ എന്നതായിരുന്നു വചനം അന്നുമുതല്‍, ‘അടുപ്പം, അനുകമ്പ, ആര്‍ദ്രത’ എന്നിവ തന്‍റെ ജീവിതത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഭംഗുരം കാത്തുസൂക്ഷിച്ചിരുന്നുവെന്നതിനു നിരവധിയാളുകള്‍ സാക്ഷികളാണ്.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago