സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :ഇക്കൊല്ലത്തെ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് പാപ്പ കാര്‍മ്മികത്വം വഹിക്കില്ല പകരം കര്‍ദിനാളിനെ നിയോഗിച്ച് ഫ്രാന്‍സിസ്പാപ്പ. അസുഖബാധിതനായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ഈ തീരുമാനം.
മാര്‍ച്ച് 5 ന് ആഗോള കത്തോലിക്കാ സഭ നേമ്പിലേിക്ക് പ്രവേശിക്കുന്നതിന്‍റെ മുന്നോടിയായി പരമ്പരാഗതമായി ആവെന്‍റൈന്‍ കുന്നില്‍ നടക്കുന്ന വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് അപ്പോസ്തലിക് പെനിറ്റന്‍ഷ്യറിയുടെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസ് മുഖ്യ കാര്‍മ്മികനാവും.
സെന്‍റ് ജോണ്‍ ഇരുപത്തിമൂന്നാമന്‍റെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന പരമ്പരാഗത രീതി ഇക്കൊല്ലവും അനുവര്‍ത്തിച്ചാവും തിരുകര്‍മ്മങ്ങള്‍. പ്രാരംഭ പ്രാര്‍ഥന സാന്‍റ് അന്‍സെല്‍മോ ദേവാലയത്തില്‍ തുടങ്ങി അവ്ന്‍റൈന്‍ കുന്നിലെ സാന്താ സബീന ബസിലിക്കയിലേക്ക് പ്രദക്ഷിണമായെത്തി അവിടെ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് നെറ്റിയില്‍ ചാരം പൂശുകയുമാണ് ചെയ്യുക.
പൊന്തിഫിക്കല്‍ ആരാധനക്രമ ക്രത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ച് ബിഷപ്പ് ജിയോവാനി ഡീഗോ റാവെല്ലിയയാണ് ഇക്കാര്യം വത്തിക്കാന്‍ മാധ്യമ വിഭാഗത്തിലൂടെ അറിയിച്ചത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.