
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെറ്റുകള്‍ തിരുത്തുവാനും തെറ്റുകളെപ്പറ്റി വിചിന്തനം ചെയ്യാനുമുളള നല്ല അവസരമാണ് നോമ്പ്കാലമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അപരനോട് സ്നേഹവും അനുകമ്പയും കാണിക്കുമ്പോഴാണ് നോമ്പിന്‍റെ യഥാര്‍ത്ഥ നന്‍മ ജീവിതത്തില്‍ പ്രകാശമയമാകുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിഭൂതിബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്പ്.
നോമ്പ് ദിനങ്ങളില്‍, ഹൃദയങ്ങളില്‍ ദൈവസാനിധ്യം ശക്തിപ്പെടാനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. വിഭൂതി ബുധന്‍ ആചരണത്തോടെ നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്കാ സഭയില്‍ നോമ്പുകാലത്തിന് തുടക്കം കുറിച്ചു. വിവിധ ദേവാലയങ്ങളില്‍ ഇന്ന് പുര്‍ച്ചെമുതല്‍ ദിവ്യബലികള്‍ നടന്നു. ഇടവക വികാരി മോണ്‍.വി.പി.ജോസ് ശുശ്രൂഷകള്‍ക്ക് സഹകാര്‍മ്മികനായി. വിഭൂതി ബുധനില്‍ തുടങ്ങി 40 നാള്‍ നീണ്ടുനില്‍ക്കുന്ന നോമ്പാചരണമാണ് ലത്തീന്‍ സഭയില്‍ നടക്കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.