സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ് 2 തവണ ഉണ്ടായ കടുത്ത ശ്വാസം തടസമാണ് പാപ്പയെ വീണ്ടും വെന്റിലേറ്റലിലേക്ക് മാറ്റാന്‍ കാരണമായതെന്ന് വത്തിക്കാന്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇന്നലെ വൈകിട്ട് വത്തിക്കാന്‍ സമയം 8 മിണിയോടെ പുറത്തിറങ്ങിയ പത്രക്കറിപ്പിലാണ് പാപ്പയുടെ ആരോഗ്യ നില വീണ്ടും ആശങ്കയിലായി എന്ന് സൂചിപ്പിക്കുന്നത്. പാപ്പക്ക് 2 ബ്രോങ്കോസ്കോപ്പികള് വേണ്ടി വന്നെന്നും പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. അതേ സമയം പാപ്പയുടെ മാനസികാവസ്ഥ സ്ഥിരതയുളളതാണ്.
രക്ത പരിശോധനയില്‍ മറ്റ് വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നില്ല. അതേസമയം ശ്വസ തടസത്തിന്റെ പ്രധാന കാരണം പാപ്പക്കുണ്ടായ ന്യൂമോണിയയുടെ അനന്തരഫലങ്ങളാണെന്ന് സുചിപ്പിക്കപ്പെടുന്നു.
പാപ്പയുടെ നെഞ്ചില്‍ അടിഞ്ഞ് കൂടിയ കഫം മാണ് ഇന്നലെ 2 തവണ ഉണ്ടായ ശ്വാസ തടസത്തിന് കാണമെന്നും വത്തിക്കാന്‍ മാധ്യമ വിഭാഗം കുറിച്ചു. പപ്പയുടെ ക്ലിനിക്കല്‍ സങ്കീര്‍ണ്ണാവസ്ഥ തുടരുന്നു എന്നാണ് സൂചനയുളളത്.
കൂടാതെ അരോഗ്യാവസ്ഥ കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോകുനുളള സാധ്യത ഉളളതായും പത്രക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 18-ാം ദിനമാണ് കടുത്ത
ശ്വാസ തടസം ഫ്രാന്‍സിസ് പാപ്പ വെന്റിലേറ്ററില്‍ പാപ്പക്ക് 2 തവണ കടുത്ത ശ്വാസ തടസം
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.