ഫാ. വില്യം നെല്ലിക്കൽ
റോം: Humanae Vitae (മനുഷ്യജീവന്‍) എന്ന പോള്‍ ആറാമന്‍ പാപ്പായുടെ പ്രബോധനം, “കാലാതീതമായ പ്രവാചക പ്രബോധനമാണെന്ന്” റോമിലെ സപിയെൻസാ സർവ്വകലാശാലയിലെ ചരിത്രഗവേഷക, ലുചേത്താ സ്കറാഫിയ. വാഴ്ത്ത്പ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ 50-Ɔο വാര്‍ഷികനാളില്‍, ജൂലൈ 25-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം “ലൊസർവാത്തോരെ റൊമാനോ” പുറത്തുവിട്ട സ്കറാഫിയായുടെ ലേഖനത്തിലാണ് ഈ പ്രസ്താവന.
ഒരു പ്രവാചക പ്രബോധനമാണ്
Humanae Vitae എന്നതിൽ സംശയമില്ലെന്നും സ്കറാഫിയ തുറന്നുപറയുന്നു. സത്യത്തിൽ, ഒരിക്കൽ ഉതപ്പായതായി വിമർശിച്ചത് ഇന്ന് അനുഗ്രഹം അനുഗ്രഹമായിമാറിയിരിക്കുന്നു. 1968-ല് ഒരു ആഗോളസഭാ തലവന്‍ ആദ്യമായി മനുഷ്യന്‍റെ ലൈംഗികതയെയും ഗര്‍ഭനിരോധനോപാധികളെയും കുറിച്ച്, പ്രത്യേകിച്ച് അക്കാലത്ത് ഇറങ്ങിയ ഗര്‍ഭനിരോധന ഗുളികകളെ (Pill) വിമര്‍ശിച്ചെഴുതിയത്, ഒരു വിധത്തില്‍ ലോകത്തിന് ഉതപ്പും അസ്വീകാര്യവുമായിരുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനും, സമ്പത്ത് വീണ്ടും സമ്പന്നരുടെ കൈകളില്‍ ഉതുക്കിപ്പിടിക്കാനുമുള്ള അറിഞ്ഞോ അറിയാതെയോ ഉള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥനീക്കമായിരുന്നു മനുഷ്യജീവനെ തടയുകയും, ക്രിതൃമമായി മാറ്റിനിറുത്തുകയും ചെയ്യുന്ന ആധുനിക ഗര്‍ഭനിരോധന രീതികളെന്ന് (Contraceptive methods) സ്കെറാഫിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
മനുഷന്‍റെ മനോനിര്‍മ്മിതമായ ജീവനോടുള്ള അവഗണനയും സ്വാര്‍ത്ഥതയും ചാക്രിക ലേഖനത്തില്‍ പാപ്പാ ഖണ്ഡിച്ചതും 50 വര്‍ഷര്‍ഷങ്ങള്‍ക്കുശേഷം തെളിയിക്കപ്പെടുന്നു.
അതുപോലെ, ആരോഗ്യം പാരിസ്ഥിതികമായി സംരക്ഷിക്കാന്‍ പ്രകൃതിദത്തമായ ഗര്‍ഭധാരണത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്, ഈ നവയുഗത്തിലെ സ്ത്രീകള്‍ തേടിനടക്കുമ്പോള്‍, 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1968 ജൂലൈ 25-ന് നൽകിയ സഭയുടെ പ്രമാണരേഖ ഉൾക്കാഴ്ച്ച മനസ്സിലാക്കാവുന്നതേയുള്ളൂവെന്
മനുഷ്യജീവന്‍ (Humanae Vitae) എന്ന ശീര്‍ഷകം തന്നെയും പാപ്പാ സമര്‍പ്പിക്കുന്നത് ദമ്പതികളുടെ കൂട്ടായ്മയ്ക്കും, തലമുറകളുടെ കുടുംബഭദ്രതയ്ക്കും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് എന്നത് നാം വിസ്മരിച്ചുകൂടായെന്നും സ്കെറാഫിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…
സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…
അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.