
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: രൂപതാതലത്തില്‍ സന്ന്യാസ സമൂഹങ്ങൾ തുടങ്ങുന്നതിനു മുന്‍പ് വത്തിക്കാന്റെ അനുമതി അനിവാര്യമാണെന്ന്, സ്വാധികാര പ്രബോധനമായി പുറത്തുവന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക ലിഖിതം അനുശാസിക്കുന്നു. പാപ്പായുടെ Motu proprio പ്രബോധനം അനുസരിച്ച് സന്ന്യാസസമൂഹങ്ങളുടെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ന്യാസ സ്ഥാപനങ്ങളുടെയും രൂപതാതലത്തിലുള്ള തുടക്കം വത്തിക്കാന്റെ രേഖീകൃതമായ മുന്‍അനുമതിയോടുകൂടെ മാത്രം ആയിരിക്കണമെന്ന് നവംബര്‍ 4, ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പാപ്പായുടെ പ്രബോധനം വ്യക്തമാക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള കാനോനിക നിയമം 579-ലും ഭേദഗതി വന്നിട്ടുണ്ട്. സന്ന്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മെത്രാന്മാര്‍ക്ക് മുന്‍കാലത്ത് നൽകിയിരുന്ന കനോന നിയമം 579-ന്റെ അനുമതി പുതിയ പ്രബോധനം അനുസരിച്ച് ഇല്ലാതാകും, ഇനിമുതല്‍ പരിശുദ്ധ സിംഹാസനത്തിന്റെ പൂര്‍ണ്ണമായ അനുമതി നേടിയതിനുശേഷം മാത്രമായിക്കും. അതേസമയം സന്ന്യാസ സ്ഥാപനങ്ങള്‍ രൂപതയില്‍ തുടങ്ങുന്നതിന് മെത്രാന്മാര്‍ക്കേ അനുമതിയുള്ളൂവെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
2014-ല്‍ സന്ന്യസ്തര്‍ക്കായി നൽകിയ അപ്പസ്തോലിക ലിഖിതത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഈ സ്വാധികാര പ്രബോധനത്തിലൂടെ സ്ഥിരപ്പെടുത്തുകയാണ്. സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള വിളി സഭയ്ക്കു ദൈവം നല്കുന്ന ദാനമാണ്. അതിനാല്‍ അത് ഒറ്റപ്പെട്ടതോ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല, മറിച്ച് സഭയോട് ഗാഢമായി ബന്ധപ്പെട്ടതാണ്. ആഗോള സഭാദൗത്യത്തിന്‍റെ ഹൃദയത്തിലെ നിര്‍ണ്ണായകമായ ഘടകമായി അത് മാറുകയുമാണു ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
അതുപോലെതന്നെ, സന്ന്യാസ ജീവിതം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ (perfectae Caritatis) ഉദ്ബോധിപ്പിക്കുന്നതുപോലെ, “ആത്മീയചൈതന്യവും ഊര്‍ജ്ജവുമില്ലാത്ത സ്ഥാപനങ്ങള്‍ വിവേകമില്ലാതെയും അലക്ഷ്യമായും സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന കൗണ്‍സിലിന്റെ പഠനം പാപ്പാ സ്വാധികാര പ്രബോധനത്തിലും ആവര്‍ത്തിക്കുന്നുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.