Categories: World

Humanae Vitae (മനുഷ്യജീവൻ) പോൾ ആറാമൻ പാപ്പായുടെ കാലാതീതമായ പ്രവാചക പ്രബോധനം; ലുചേത്താ സ്കറാഫിയ

Humanae Vitae (മനുഷ്യജീവൻ) പോൾ ആറാമൻ പാപ്പായുടെ കാലാതീതമായ പ്രവാചക പ്രബോധനം; ലുചേത്താ സ്കറാഫിയ

ഫാ. വില്യം നെല്ലിക്കൽ

റോം: Humanae Vitae (മനുഷ്യജീവന്‍) എന്ന പോള്‍ ആറാമന്‍ പാപ്പായുടെ പ്രബോധനം, “കാലാതീതമായ പ്രവാചക പ്രബോധനമാണെന്ന്” റോമിലെ സപിയെൻസാ സർവ്വകലാശാലയിലെ ചരിത്രഗവേഷക, ലുചേത്താ സ്കറാഫിയ. വാഴ്ത്ത്പ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ 50-Ɔο വാര്‍ഷികനാളില്‍, ജൂലൈ 25-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം “ലൊസർവാത്തോരെ റൊമാനോ” പുറത്തുവിട്ട സ്കറാഫിയായുടെ ലേഖനത്തിലാണ് ഈ പ്രസ്താവന.

ഒരു പ്രവാചക പ്രബോധനമാണ്
Humanae Vitae എന്നതിൽ സംശയമില്ലെന്നും സ്കറാഫിയ തുറന്നുപറയുന്നു. സത്യത്തിൽ, ഒരിക്കൽ ഉതപ്പായതായി വിമർശിച്ചത് ഇന്ന് അനുഗ്രഹം അനുഗ്രഹമായിമാറിയിരിക്കുന്നു. 1968-ല് ഒരു ആഗോളസഭാ തലവന്‍ ആദ്യമായി മനുഷ്യന്‍റെ ലൈംഗികതയെയും ഗര്‍ഭനിരോധനോപാധികളെയും കുറിച്ച്, പ്രത്യേകിച്ച് അക്കാലത്ത് ഇറങ്ങിയ ഗര്‍ഭനിരോധന ഗുളികകളെ (Pill) വിമര്‍ശിച്ചെഴുതിയത്, ഒരു വിധത്തില്‍ ലോകത്തിന് ഉതപ്പും അസ്വീകാര്യവുമായിരുന്നു. സമ്പന്ന രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിക്കാനും, സമ്പത്ത് വീണ്ടും സമ്പന്നരുടെ കൈകളില്‍ ഉതുക്കിപ്പിടിക്കാനുമുള്ള അറിഞ്ഞോ അറിയാതെയോ ഉള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥനീക്കമായിരുന്നു മനുഷ്യജീവനെ തടയുകയും, ക്രിതൃമമായി മാറ്റിനിറുത്തുകയും ചെയ്യുന്ന ആധുനിക ഗര്‍ഭനിരോധന രീതികളെന്ന് (Contraceptive methods) സ്കെറാഫിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

മനുഷന്‍റെ മനോനിര്‍മ്മിതമായ ജീവനോടുള്ള അവഗണനയും സ്വാര്‍ത്ഥതയും ചാക്രിക ലേഖനത്തില്‍ പാപ്പാ ഖണ്ഡിച്ചതും 50 വര്‍ഷര്‍ഷങ്ങള്‍ക്കുശേഷം തെളിയിക്കപ്പെടുന്നു.

അതുപോലെ, ആരോഗ്യം പാരിസ്ഥിതികമായി സംരക്ഷിക്കാന്‍ പ്രകൃതിദത്തമായ ഗര്‍ഭധാരണത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍  സ്വീകരിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടത്, ഈ നവയുഗത്തിലെ സ്ത്രീകള്‍ തേടിനടക്കുമ്പോള്‍, 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1968 ജൂലൈ 25-ന് നൽകിയ സഭയുടെ പ്രമാണരേഖ ഉൾക്കാഴ്ച്ച മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സ്കെറാഫിയ വിലയിരുത്തുന്നു.

മനുഷ്യജീവന്‍ (Humanae Vitae) എന്ന ശീര്‍ഷകം തന്നെയും പാപ്പാ സമര്‍പ്പിക്കുന്നത് ദമ്പതികളുടെ കൂട്ടായ്മയ്ക്കും, തലമുറകളുടെ കുടുംബഭദ്രതയ്ക്കും, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് എന്നത് നാം വിസ്മരിച്ചുകൂടായെന്നും സ്കെറാഫിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

vox_editor

Recent Posts

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 day ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

1 week ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

2 weeks ago

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

4 weeks ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

1 month ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

1 month ago