
അനില്‍ ജോസഫ്
ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാവോ. ഇന്നലെ ഒഡീഷയിലെ ഭൂവനേശ്വറില്‍ ആരംഭിച്ച ലത്തീന്‍ ബിഷപ്പുമാരുടെ സംമ്മേളനം അഭിസംബോദന ചെയ്യുമ്പോഴാണ് കര്‍ദിനാള്‍ ആശങ്ക പങ്ക് വച്ചത്.
മണിപ്പൂര്‍ ഇന്നും വേദനിക്കുന്ന യാഥാര്‍ഥ്യമായി തുടരുന്നെന്നും ഇന്ത്യയിലെ 30 രൂപതകളുടെ എഫ്സിആര്‍ഐ രജിസ്ട്രഷന്‍ മരവിപ്പിച്ചെന്നും ക്രൈസ്തവരുടെ ജീവിതത്തിലും മതസ്വാതന്ത്ര്യത്തിലും ഇന്ന് കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
18 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയതും ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും കര്‍ദിനാള്‍ അക്കമിട്ട് പറഞ്ഞാണ് വിമാര്‍ശിച്ചത്
. കത്തോലിക്കാ സഭയുടെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ഐക്യദാര്‍ഢ്യത്തിനും പ്രാര്‍ത്ഥനയ്ക്കും യോജിച്ച പ്രവര്‍ത്തനത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ കത്തോലിക്ക സഭ ഊര്‍ജ്ജസ്വലവും അചഞ്ചലവുമായി നിലകൊള്ളുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്ക് നേരെ നൂറുകണക്കിന് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്പ്പെടുന്നു എന്ന് സുചിപ്പിച്ച കര്‍ദിനാള്‍ മതസ്വാതന്ത്ര്യത്തിനായി പ്രാര്‍ഥനയില്‍ കൈകോര്‍ക്കാമെന്നും പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.