അനില്‍ ജോസഫ്
ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാവോ. ഇന്നലെ ഒഡീഷയിലെ ഭൂവനേശ്വറില്‍ ആരംഭിച്ച ലത്തീന്‍ ബിഷപ്പുമാരുടെ സംമ്മേളനം അഭിസംബോദന ചെയ്യുമ്പോഴാണ് കര്‍ദിനാള്‍ ആശങ്ക പങ്ക് വച്ചത്.
മണിപ്പൂര്‍ ഇന്നും വേദനിക്കുന്ന യാഥാര്‍ഥ്യമായി തുടരുന്നെന്നും ഇന്ത്യയിലെ 30 രൂപതകളുടെ എഫ്സിആര്‍ഐ രജിസ്ട്രഷന്‍ മരവിപ്പിച്ചെന്നും ക്രൈസ്തവരുടെ ജീവിതത്തിലും മതസ്വാതന്ത്ര്യത്തിലും ഇന്ന് കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
18 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയതും ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും കര്‍ദിനാള്‍ അക്കമിട്ട് പറഞ്ഞാണ് വിമാര്‍ശിച്ചത്
. കത്തോലിക്കാ സഭയുടെ അന്തസ്സും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ഐക്യദാര്‍ഢ്യത്തിനും പ്രാര്‍ത്ഥനയ്ക്കും യോജിച്ച പ്രവര്‍ത്തനത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ കത്തോലിക്ക സഭ ഊര്‍ജ്ജസ്വലവും അചഞ്ചലവുമായി നിലകൊള്ളുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്ക് നേരെ നൂറുകണക്കിന് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്പ്പെടുന്നു എന്ന് സുചിപ്പിച്ച കര്‍ദിനാള്‍ മതസ്വാതന്ത്ര്യത്തിനായി പ്രാര്‍ഥനയില്‍ കൈകോര്‍ക്കാമെന്നും പറഞ്ഞു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.