Categories: Diocese

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

അനിൽ ജോസഫ്

വെളളറട: 62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കമാവും. “വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധിക്ക്” എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്ത വാക്യം. ഏപ്രില്‍ 7-വരെയാണ് ഇത്തവണത്തെ തീര്‍ഥാടനം. കൂടാതെ പെസഹാവ്യാഴാഴ്ചയും ദുഖവെളളിയാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറാം.

31-ന് രാവിലെ 10 മണിക്ക് തീര്‍ത്ഥാടന പതാക പ്രയാണവും ഇരുചക്രറാലിയും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്നും, 12 മണിക്ക് കുടയാല്‍ തിരുഹൃദയ ദേവാലയത്തില്‍ നിന്നും ആരംഭിക്കും. 2 മണിക്ക് വെളളറടയില്‍ നിന്നും കുരിശുമലയിലേക്ക് സാസ്കാരിക ഘോഷയാത്ര. 3
മണിക്ക് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍ നിന്നും കുരിശുമലയിലേക്ക് വര്‍ണ്ണ ശബളമായ പതാക പ്രയാണം.

31-ന് വൈകിട്ട് 4 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാരംഭ ദിവ്യബലി. 6 മണിക്ക് ചങ്ങനാശ്ശേരി രൂപത സഹായ മെത്രാന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി നെറുകയില്‍ നടക്കും.

31-ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 4-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയുടെ മുഖ്യ കാര്‍മ്മികന്‍ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ടോണി നീലന്‍കാവില്‍. വൈകിട്ട് 6 മണിക്ക് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം സംഗമ വേദിയില്‍ നിന്ന് കുരിശുമല പത്താം പീയൂസ് ദേവാലയത്തിലേക്ക്.

ഏപ്രില്‍ 5-ന് വൈകിട്ട് 4.30-ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ മുഖ്യകാര്‍മ്മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

ഏപ്രില്‍ 6-ന് വൈകിട്ട് 4.30-ന് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് മാര്‍ പൗലോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടർന്ന്, വൈകിട്ട് 6.30-ന് നടക്കുന്ന പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

തീര്‍ത്ഥാടന സമാപന ദിനമായ 7-ന് രാവിലെ 9 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

വൈകിട്ട് 4-ന് നടക്കുന്ന സമാപന സമൂഹ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കുഴിത്തുറ രൂപത ബിഷപ്പ് ഡോ.ജെറോംദാസ് വറുവേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഓശാന ഞായറിലും പെസഹാ വ്യാഴത്തിലും ദുഖവെളളി ദിനത്തിലും പ്രത്ര്യേകം ആരാധന ക്രമീകരണങ്ങള്‍ ഉളളതായി സംഘാടകര്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

2 days ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago