Categories: Diocese

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

അനിൽ ജോസഫ്

വെളളറട: 62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കമാവും. “വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധിക്ക്” എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്ത വാക്യം. ഏപ്രില്‍ 7-വരെയാണ് ഇത്തവണത്തെ തീര്‍ഥാടനം. കൂടാതെ പെസഹാവ്യാഴാഴ്ചയും ദുഖവെളളിയാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറാം.

31-ന് രാവിലെ 10 മണിക്ക് തീര്‍ത്ഥാടന പതാക പ്രയാണവും ഇരുചക്രറാലിയും നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നിന്നും, 12 മണിക്ക് കുടയാല്‍ തിരുഹൃദയ ദേവാലയത്തില്‍ നിന്നും ആരംഭിക്കും. 2 മണിക്ക് വെളളറടയില്‍ നിന്നും കുരിശുമലയിലേക്ക് സാസ്കാരിക ഘോഷയാത്ര. 3
മണിക്ക് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍ നിന്നും കുരിശുമലയിലേക്ക് വര്‍ണ്ണ ശബളമായ പതാക പ്രയാണം.

31-ന് വൈകിട്ട് 4 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാരംഭ ദിവ്യബലി. 6 മണിക്ക് ചങ്ങനാശ്ശേരി രൂപത സഹായ മെത്രാന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി നെറുകയില്‍ നടക്കും.

31-ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 4-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയുടെ മുഖ്യ കാര്‍മ്മികന്‍ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ടോണി നീലന്‍കാവില്‍. വൈകിട്ട് 6 മണിക്ക് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം സംഗമ വേദിയില്‍ നിന്ന് കുരിശുമല പത്താം പീയൂസ് ദേവാലയത്തിലേക്ക്.

ഏപ്രില്‍ 5-ന് വൈകിട്ട് 4.30-ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ മുഖ്യകാര്‍മ്മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

ഏപ്രില്‍ 6-ന് വൈകിട്ട് 4.30-ന് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് മാര്‍ പൗലോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തുടർന്ന്, വൈകിട്ട് 6.30-ന് നടക്കുന്ന പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

തീര്‍ത്ഥാടന സമാപന ദിനമായ 7-ന് രാവിലെ 9 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി.

വൈകിട്ട് 4-ന് നടക്കുന്ന സമാപന സമൂഹ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കുഴിത്തുറ രൂപത ബിഷപ്പ് ഡോ.ജെറോംദാസ് വറുവേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഓശാന ഞായറിലും പെസഹാ വ്യാഴത്തിലും ദുഖവെളളി ദിനത്തിലും പ്രത്ര്യേകം ആരാധന ക്രമീകരണങ്ങള്‍ ഉളളതായി സംഘാടകര്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

19 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

7 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago