
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ 23-മത് അപ്പോസ്തോലിക യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലണ്ട്. ഈ സന്ദർശനം പ്രത്യാശയും ആനന്ദവുമാണ് പ്രദാനം ചെയ്യുന്നതെന്ന് ലൂസെയിൻ-ജനീവ-ഫ്രൈബോർഗ് അതിരൂപതാദ്ധ്യക്ഷൻ, ആർച്ചുബിഷപ്പ് ചാൾസ് പറഞ്ഞു.
ജൂണ്‍ 21-Ɔο തിയതി വ്യാഴാഴ്ചയാണ് പാപ്പാ ജനീവ നഗരത്തിലെത്തുന്നത്.
സഭകളുടെ ആഗോള കൂട്ടായ്മയുടെ സ്ഥാപനത്തിന്‍റെ 70-Ɔο വാർഷികമെന്ന പ്രതേകകൂടിയുണ്ട് ഈ സന്ദർശനത്തിന്. അന്നു വൈകുന്നേരം പലേക്സ്പോ സ്റ്റേഡിയത്തിൽ പാപ്പാ ദിവ്യബലിയർപ്പിക്കും. ഇതുതന്നെയായിരിക്കും സഭൈക്യകേന്ദ്രത്തിലെ മറ്റു പരിപാടികൾക്കൊപ്പം ശ്രദ്ധേയമാകുന്നതും ജനപങ്കാളിത്തമുള്ളതുമെന്ന് ആർച്ചബിഷപ്പ് മൊറേറെ പറയുന്നു. ദിവ്യബലിക്കായി ഇന്‍റെർനെറ്റുവഴി ജൂൺ മാസത്തിൽ ലഭ്യമാക്കിയ 50,000 സൗജന്യ ടിക്കറ്റുകൾ അന്നുതന്നെ പൂർണ്ണമായും തീർന്നതായി ആർച്ചുബിഷപ്പ് മൊറോറാ ചൂണ്ടിക്കാട്ടി.
വിവിധ ഭാഷക്കാരുടെയും സംസ്ക്കാരങ്ങളുടെയും സങ്കരഭൂമിയായ സ്വിറ്റിസർലണ്ടിൽ 38 ശതമാനം കത്തോലിക്കരും, 27 ശതമാനം പ്രോട്ടസ്റ്റ്കാരും, ബാക്കി വിവിധ മതസ്ഥരുമാണുള്ളത്.
സ്വിറ്റ്സർലണ്ടിലെ സന്ദർശനം: ജൂൺ 21 വ്യാഴാഴ്ച
പ്രാദേശിക സമയം 8.30-ന് റോമാ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പാപ്പാ യാത്രപുറപ്പെടും.
10.10-ന് ജനീവ രാജ്യാന്തര വിമാനത്താവളത്തിൽ ഹ്രസ്വമായ സ്വീകരണം. തുടർന്ന്, പ്രസിഡന്‍റ് അലെയിൻ ബെർസെറ്റുമായുള്ള സ്വകാര്യകൂടിക്കാഴ്ച വിമാനത്താവളത്തിൽ വിശിഷ്ടാതിഥികൾക്കുള്ള ഹാളിൽ.
11.15-ന് ആഗോള സഭൈക്യ കേന്ദ്രത്തിന്‍റെ ആസ്ഥാനത്ത് സഭൈക്യ പ്രാർത്ഥനയിൽ പങ്കെടുക്കും. പാപ്പാ വചനപ്രഘോഷണം നടത്തും.
തുടർന്ന്, ബൊസ്സെ സഭൈക്യവിദ്യാപീഠത്തിൽവച്ച് WCC-യുടെ ഭാരവാഹികളോടും ബൊസ്സെ കേന്ദ്രത്തിലെ അന്തേവാസികൾക്കുമൊപ്പം ഉച്ചഭക്ഷണം.
3.45-ന് ആഗോള സഭൈക്യകൂട്ടായ്മയെ WCC-കേന്ദ്രത്തിൽ സഭൈക്യകൂട്ടായ്മയെ അഭിസംബോധനചെയ്യും.
5.30-ന് ജനീവയിലെ പലേക്സ്പോ രാജ്യാന്തര കൺവെൻഷൻ സെന്‍ററിൽ ദിവ്യബലിയർപ്പിക്കും.
രാത്രി 8 മണിക്ക് ജനീവ രാജ്യാന്തര വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.