
ഫാ.വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പാ 2020-ആഗോള മാധ്യമ ദിനത്തിനായി നൽകുന്ന മാധ്യമദിന സന്ദേശം ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ തിരുനാളിൽ പ്രസിദ്ധപ്പെടുത്തി. സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്ക മാധ്യമ ദിനത്തിനുള്ള സന്ദേശമാണിത്.
മനുഷ്യജീവിതത്തിന്റെ ഭാഗമായ കഥപറച്ചിലിനെ കേന്ദ്രീകരിച്ചു തുടങ്ങുന്ന സന്ദേശത്തില്‍ ജീവിതകഥകളാണ് ചരിത്രമാകുന്നതെന്ന് പാപ്പാ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, ഈ ജീവിതകഥകള്‍ സത്യസന്ധമായിരിക്കണമെന്ന് പാപ്പാ എടുത്തു പറയുന്നു. കാരണം, വ്യാജവാര്‍ത്തകള്‍ പോലെതന്നെ വ്യാജകഥകളും കെട്ടുകഥകളും ഇന്ന് മനുഷ്യചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകളും ആശയവിനിമയവും ഇടകലര്‍ന്ന നശീകരണത്തിന്റെയും വിഭജനത്തിന്റെയും സംസ്കാരം ലോകത്തു വളര്‍ത്തുന്നത് കെട്ടുകഥകളിലൂടെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ സന്ദേശത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇസ്രായേല്‍ തന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും പറഞ്ഞുകൊടുത്ത ദൈവം ആ ജനത്തിന്റെ ചരിത്രത്തില്‍ ചെയ്ത നന്മകളുടെ കഥകളാണ് അവരെ ഒരു ജനമാക്കി വളര്‍ത്തിയതും ദൈവത്തോടു വിശ്വസ്തരായി ജീവിക്കാന്‍ അവരെ സഹായിച്ചതും. അതുപോലെ ഇന്നും ഒരു ചിത്രകമ്പളം മെനയുന്ന ഊടുംപാവുംപോലെ ജീവിതസംഭവങ്ങള്‍ സത്യസന്ധമായി കോര്‍ത്തിണക്കിയാണ് മാനവികതയുടെ ചരിത്രം മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍, ഈ പ്രയാണത്തില്‍ കഥകള്‍ വ്യാജമാകുമ്പോഴാണ് – തെറ്റായ കാര്യങ്ങള്‍ പറഞ്ഞുപരത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് – സമൂഹത്തിന്റെ ധാര്‍മ്മിക നിലവാരം താഴുകയും, സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും ഐക്യദാര്‍ഢ്യവും ഇല്ലാതാകുകയും, സമൂഹങ്ങളും രാഷ്ട്രങ്ങളും അയല്‍പക്കങ്ങളും, എന്തിന് കുടുംബങ്ങള്‍ തമ്മിലും യുദ്ധവും കലാപങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നതെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നന്മയുടെ ജീവിതകഥകള്‍ തലമുറകള്‍ക്കായി പങ്കുവയ്ക്കാം!
ഈ സന്ദേശം 6 പ്രധാനപ്പെട്ട ഭാഗങ്ങളായിട്ടാണ് പാപ്പാ അവതരിപ്പിച്ചിരിക്കുന്നത്.
1) കഥപറയല്‍ – മനുഷ്യന്റെ അടിസ്ഥാനരീതി
2) നല്ലകഥകളും മോശമായ കഥകളും
3) രക്ഷയുടെ മഹത്തായ കഥ
4) ദൈവസ്പര്‍ശമുള്ള മനുഷ്യകഥകള്‍
5) നമ്മെ നവീകരിക്കുന്ന കഥകള്‍
6) പ്രാര്‍ത്ഥന
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.