
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ 23-മത് അപ്പോസ്തോലിക യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലണ്ട്. ഈ സന്ദർശനം പ്രത്യാശയും ആനന്ദവുമാണ് പ്രദാനം ചെയ്യുന്നതെന്ന് ലൂസെയിൻ-ജനീവ-ഫ്രൈബോർഗ് അതിരൂപതാദ്ധ്യക്ഷൻ, ആർച്ചുബിഷപ്പ് ചാൾസ് പറഞ്ഞു.
ജൂണ്‍ 21-Ɔο തിയതി വ്യാഴാഴ്ചയാണ് പാപ്പാ ജനീവ നഗരത്തിലെത്തുന്നത്.
സഭകളുടെ ആഗോള കൂട്ടായ്മയുടെ സ്ഥാപനത്തിന്‍റെ 70-Ɔο വാർഷികമെന്ന പ്രതേകകൂടിയുണ്ട് ഈ സന്ദർശനത്തിന്. അന്നു വൈകുന്നേരം പലേക്സ്പോ സ്റ്റേഡിയത്തിൽ പാപ്പാ ദിവ്യബലിയർപ്പിക്കും. ഇതുതന്നെയായിരിക്കും സഭൈക്യകേന്ദ്രത്തിലെ മറ്റു പരിപാടികൾക്കൊപ്പം ശ്രദ്ധേയമാകുന്നതും ജനപങ്കാളിത്തമുള്ളതുമെന്ന് ആർച്ചബിഷപ്പ് മൊറേറെ പറയുന്നു. ദിവ്യബലിക്കായി ഇന്‍റെർനെറ്റുവഴി ജൂൺ മാസത്തിൽ ലഭ്യമാക്കിയ 50,000 സൗജന്യ ടിക്കറ്റുകൾ അന്നുതന്നെ പൂർണ്ണമായും തീർന്നതായി ആർച്ചുബിഷപ്പ് മൊറോറാ ചൂണ്ടിക്കാട്ടി.
വിവിധ ഭാഷക്കാരുടെയും സംസ്ക്കാരങ്ങളുടെയും സങ്കരഭൂമിയായ സ്വിറ്റിസർലണ്ടിൽ 38 ശതമാനം കത്തോലിക്കരും, 27 ശതമാനം പ്രോട്ടസ്റ്റ്കാരും, ബാക്കി വിവിധ മതസ്ഥരുമാണുള്ളത്.
സ്വിറ്റ്സർലണ്ടിലെ സന്ദർശനം: ജൂൺ 21 വ്യാഴാഴ്ച
പ്രാദേശിക സമയം 8.30-ന് റോമാ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പാപ്പാ യാത്രപുറപ്പെടും.
10.10-ന് ജനീവ രാജ്യാന്തര വിമാനത്താവളത്തിൽ ഹ്രസ്വമായ സ്വീകരണം. തുടർന്ന്, പ്രസിഡന്‍റ് അലെയിൻ ബെർസെറ്റുമായുള്ള സ്വകാര്യകൂടിക്കാഴ്ച വിമാനത്താവളത്തിൽ വിശിഷ്ടാതിഥികൾക്കുള്ള ഹാളിൽ.
11.15-ന് ആഗോള സഭൈക്യ കേന്ദ്രത്തിന്‍റെ ആസ്ഥാനത്ത് സഭൈക്യ പ്രാർത്ഥനയിൽ പങ്കെടുക്കും. പാപ്പാ വചനപ്രഘോഷണം നടത്തും.
തുടർന്ന്, ബൊസ്സെ സഭൈക്യവിദ്യാപീഠത്തിൽവച്ച് WCC-യുടെ ഭാരവാഹികളോടും ബൊസ്സെ കേന്ദ്രത്തിലെ അന്തേവാസികൾക്കുമൊപ്പം ഉച്ചഭക്ഷണം.
3.45-ന് ആഗോള സഭൈക്യകൂട്ടായ്മയെ WCC-കേന്ദ്രത്തിൽ സഭൈക്യകൂട്ടായ്മയെ അഭിസംബോധനചെയ്യും.
5.30-ന് ജനീവയിലെ പലേക്സ്പോ രാജ്യാന്തര കൺവെൻഷൻ സെന്‍ററിൽ ദിവ്യബലിയർപ്പിക്കും.
രാത്രി 8 മണിക്ക് ജനീവ രാജ്യാന്തര വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.