Categories: Vatican

2018 ഓക്ടോബറിലെ മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറായെന്ന് കർദ്ദിനാൾ ബാൾദിസ്സേരി

2018 ഓക്ടോബറിലെ മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറായെന്ന് കർദ്ദിനാൾ ബാൾദിസ്സേരി

വത്തിക്കാൻ: 2018 ഓക്ടോബറിൽ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പ്രവർത്തനരേഖ (Instrumentum Laboris) തയ്യാറാക്കുന്നതിന് യുവജനങ്ങളുടെ ഈ മുന്നോക്ക സിനഡിന്‍റെ പഠനങ്ങളും പങ്കുവയ്ക്കലും സഹായകമായെന്ന് കർദ്ദിനാള്‍ ബാൾദിസ്സേരി സാക്ഷ്യപ്പെടുത്തി. കർദ്ദിനാൾ ബാൾദിസ്സേരിക്കൊപ്പം മുന്നോക്ക സിനഡിന്‍റെ വാർത്താസമ്മേളനത്തിൽ മൂന്നു യുവജനപ്രതിനിധികൾ പങ്കെടുത്തതിൽ ഇന്ത്യയുടെ ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, പേർസിവാൾ ഹോൾട് സജീവമായി പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തി.

2018 ഒക്ടോബർ 3-മുതൽ 28-വരെ തിയതികളിൽ വത്തിക്കാനിൽ സംഗമിക്കാൻ പോകുന്ന മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിന് ഒരുക്കമായിട്ടാണ് യുവജനങ്ങളുടെ മുന്നോക്ക സമ്മേളനം റോമിൽ നടന്നത്. ‘സാധാരണഗതിയിൽ ഉറക്കെ പാട്ടുപാടിയും സംസാരിച്ചും ചരിച്ചുകളിച്ചും നടക്കുന്ന യുവജനങ്ങൾ നമുക്കൊരുമിച്ചു സംവദിക്കാം We talk together!’ എന്നു ശീർഷകംചെയ്തിരുന്ന മുന്നോക്ക സിനഡിൽ ഭാഷാ അടിസ്ഥാനത്തിലും ഭൂഖണ്ഡാ‍ടിസ്ഥാനത്തിലുമുള്ള നീണ്ട ചർച്ചകളിലും തീരുമാനങ്ങളുടെ രൂപീകരണത്തിലും ഗൗരവപൂർവ്വം നീണ്ടയാമങ്ങൾ ചെലവഴിക്കുന്നത് ആശ്ചര്യാവഹമായിരുന്നെന്നും, നവസാങ്കേതികതയുടെ സഹായത്തോടെ അത് അതിവേഗം ക്രോഡീകരിക്കാനും ഇന്നത്തെ യുവാക്കൾക്കുള്ള കഴിവ് അംഗീകരിക്കേണ്ടതാണെന്ന് കർദ്ദിനാൾ ബാൾദിസേരി അഭിപ്രായപ്പെട്ടു.

പ്രവർത്തനരേഖയുടെ ഘടന:

പ്രവർത്തനരേഖയുടെ കരഡുരൂപം ഒരാമുഖത്തോടെ തുടങ്ങിയിട്ട്, ആദ്യ അദ്ധ്യായത്തിൽ ഇന്നത്തെ യുവതയുടെ വെല്ലുവിളികളും അവസരങ്ങളും വിവരിച്ചു. രണ്ടാമതായി, വിശ്വാസവും ദൈവവിളിയും അവയുടെ തിരഞ്ഞെടുപ്പും യുവജനങ്ങൾക്കുവേണ്ട രൂപീകരണവും വിവരിക്കുന്നു. തുടർന്ന്, മൂന്നാമതായി സഭയുടെ മതബോധനം, യുവജനങ്ങളുടെ രൂപീകരണവും അജപാലന പ്രവർത്തനങ്ങളും. ഇത്രയുമാണ് യുവജനങ്ങൾ ഒരുക്കിയിരിക്കുന്ന നീണ്ട പ്രവർത്തനരേഖയുടെ ഘടനയെന്ന് കർദ്ദിനാൾ ബാൾദിസ്സേരി ചൂണ്ടിക്കാട്ടി.

പക്വമാർന്ന സഭയ്ക്ക്  (Adult church) എതിരല്ല വളരുന്ന തലമുറയുടെ സഭ (Young Church) എന്ന ആശയം അജപാലകർക്കുവേണ്ടി പ്രവർത്തനരേഖയുടെ കരടുരൂപത്തിൽ യുവജനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനെ അവർ സഭാസമൂഹത്തിലെ പുളിമാവെന്നും (Leaven inside the Church), അത് സഭയുടെ സുവിശേഷരൂപമായും കാണണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.

അജപാലകരിൽ നിന്നും സഭാനേതൃത്വത്തിൽ നിന്നും സുതാര്യതയും സത്യസന്ധതയും പ്രതീക്ഷിക്കുന്നെന്നും, മാനുഷിക ബലഹീനതകൾക്കുമപ്പുറം അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനും കുറവുകൾ തിരുത്താനുമുള്ള തുറവി തങ്ങൾക്കു പ്രചോദനമാണെന്നും, അങ്ങനെയുള്ള അജപാലകർ എന്നും യുവജനങ്ങൾക്കു മാതൃകയും അവരുടെ സുഹൃത്തുമായിരിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നതായി കർദ്ദിനാള്‍ ബാൾദിസേരി വാർത്താസമ്മേളനത്തിൽ യുവജനങ്ങളുടെ പ്രതീക്ഷകളെ വിശദീകരിച്ചു പറഞ്ഞു.

കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

2 days ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago