
ജോയി കരിവേലി
വത്തിക്കാൻ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ പുതിയ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷനായ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” (EPISCOPALIS COMMUNIO) അഥവാ,”മെത്രാന്മാരുടെ കൂട്ടായ്മ” മെത്രാന്മാരുടെ സിനഡിന്‍റെ ഘടനയെ അധികരിച്ചുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷനാണ്.
വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1965 സെപ്റ്റംബര്‍ 15-ന് രൂപംകൊടുത്ത മെത്രാന്മാരുടെ സിനഡിന്‍റെ ഘടനയെ അധികരിച്ചുള്ളതാണ് ഈ അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷന്‍.
വത്തിക്കാന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിലെ പ്രസ്സ് ഓഫീസില്‍, ചൊവ്വാഴ്ച (18/09/18) നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ, മെത്രാന്മാരുടെ സിനഡില്‍ ഉപദേഷ്ടാവായ പ്രൊഫസര്‍ ദാറിയൊ വിത്താലി തുടങ്ങിയവര്‍ ഈ രേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു.
മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുയോഗം ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കാനിരിക്കെയാണ് ഈ അപ്പസ്തോലിക രേഖ പാപ്പാ പുറപ്പടുവിച്ചിരിക്കുന്നത്.
യുവജനങ്ങളെ അധികരിച്ചുള്ള ഈ സിനഡുസമ്മേളനത്തിന്‍റെ വിചിന്തനപ്രമേയം “യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതാണ്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.