അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: മാവിളക്കടവില്‍ നിന്ന് തെരെഞ്ഞെടുപ്പ് കാലത്ത് കാണുന്ന കാഴ്ച കുറച്ചൊന്ന് വ്യത്യസ്തമാണ്. ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലാസറേട്ടന് പ്രചരണവാഹനം സൈക്കിളാണ്. സാധാരണക്കാരന്റെ വാഹനമാണ് സൈക്കിളെങ്കിലും ഇന്നത്തെ ഹൈടെക്ക് പോസ്റ്ററുകളും മുന്തിയ പ്രചരണ വാഹനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍കളം നിറയുമ്പോള്‍ ലാസറേട്ടന്റേത് സ്വന്തം സ്റ്റൈലും സ്വന്തം പ്രചരണ രീതിയുമാണ്.
തിരുപുറം പഞ്ചായത്തിലെ കുറുമണല്‍ സ്വദേശിയായ ലാസര്‍ മത്സരിക്കുന്നത് കഞ്ചാംപഴഞ്ഞി വാര്‍ഡിലാണ്. ആഡംബരങ്ങള്‍ ഉപേക്ഷിച്ച് സൈക്കിളില്‍ തന്നെ കാറിന്റെ ബാറ്ററിയില് പ്രവര്‍ത്തിക്കുന്ന 2 കുഞ്ഞ് സ്പീക്കറുകള്‍ ഘടിപ്പിച്ച് മൈക്ക് അനൗണ്‍സ്മെന്റും പ്രചരണ വാഹനമായ സൈക്കിളിലുണ്ട്. സൈക്കിളിന്റെ മുന്നിലും പിന്നിലും പോസ്റ്ററുകള്‍ പതിപ്പിച്ച് ഒട്ടും കൂസലില്ലാതെയാണു ലാസറേട്ടന്റെ വോട്ട് പിടുത്തം.
നൂറ് ശതമാനം വിജയ പ്രതീക്ഷയുമായി കളം നിറയുന്ന ലാസറേട്ടന്‍ ശുഭപ്രതീക്ഷയിലാണ്. വട്ടവിള വിശുദ്ധ യാക്കോബ് ദേവാലയാംഗമായ ലാസറേട്ടന്‍ ഒരു മികച്ച ക്ഷീര കര്‍ഷകന്‍കൂടിയാണ്. ചിഹ്നമായി സൈക്കിളാണ് ഇലക്ഷന്‍ കമ്മിഷനോട് ആവശ്യപ്പെട്ടതെങ്കിലും അവസാനം ലഭിച്ച മൊബൈല്‍ ഫോണുമായി നിരത്ത് നിറയുകയാണ് ലാസറേട്ടന്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.