
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സുവിശേഷം നമ്മുടെ അവകാശമാണെന്നും, നാം വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരായ വൈദികരാകാനാണെന്നും, നമ്മുടെ വിശുദ്ധി മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും നെയ്യാറ്റിൻകര രൂപതാ എപ്പിസ്‌കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ. നെയ്യാറ്റിൻകര രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യേയേഴ്സ് സെമിനാരി ദിനാഘോഷത്തിന്റെ ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനായി. മൈനർ സെമിനാരി റെക്ടറും പ്രീഫെക്റ്റർമാരുമടക്കം ഏതാനും വൈദീകർ സഹകാർമികരായി. വി.ഫ്രാൻസിസ് സേവ്യറിന്റെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും മുന്നേറണമെന്നും, വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ചൈതന്യം നമ്മുടെ ജീവിതത്തിലും സ്വായത്തമാക്കണമെന്നും വൈദീക വിദ്യാർത്ഥികളോട് മോൺ. ജി.ക്രിസ്തുദാസ് ആഹ്വാനം ചെയ്തു.
ഈ കൊറോണാക്കാലത്ത് സയൻസും മരുന്നുകളൊന്നുമല്ല നമ്മെ നയിച്ചതെന്നും മറിച്ച് ദൈവത്തിലുള്ള ആശ്രയമാണ് ശക്തി പകരുന്നതെന്നും, ധ്യാന ഗുരുക്കന്മാർ ആകുന്നതിനേക്കാള്‍ നല്ലത് വിശുദ്ധനായ വൈദികന്‍ ആകുന്നതാണെന്നും, വാക്കും പ്രവൃത്തിയും ഒരുപോലെ ആയിരിക്കണമെന്നും, ഇങ്ങനെയുള്ള ഗുണങ്ങള്‍ ഒരു വൈദികാർഥിക്ക് അത്യാവശ്യം ഉണ്ടാകേണ്ടതാണെന്നും മോൺ.വിൻസെന്റ് കെ.പീറ്റർ വചന സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.
1996-ൽ രൂപത സ്ഥാപിതമായിട്ട് ആദ്യമായി രൂപകൽപ്പന നൽകപ്പെട്ടത് വി.ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള രൂപതയുടെ ഹൃദയമായ സെമിനാരിക്കായിരുന്നു. 1997 നവംമ്പർ 1-ന് വി.ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള മൈനർ സെമിനാരി പേയാടിനടുത്തുള്ള ഈഴക്കോട് ആശീർവദിക്കപ്പെട്ടു. പിന്നീട്, 2009 മേയ് 1-ന് മാറനെല്ലൂരിൽ വി.വിൻസെന്റ് ഡീ പോളിന്റെ നാമധേയത്തിലുള്ള സെമിനാരിയും ആശീർവദിക്കപ്പെട്ടു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.