
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സുവിശേഷം നമ്മുടെ അവകാശമാണെന്നും, നാം വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരായ വൈദികരാകാനാണെന്നും, നമ്മുടെ വിശുദ്ധി മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും നെയ്യാറ്റിൻകര രൂപതാ എപ്പിസ്‌കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ. നെയ്യാറ്റിൻകര രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യേയേഴ്സ് സെമിനാരി ദിനാഘോഷത്തിന്റെ ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനായി. മൈനർ സെമിനാരി റെക്ടറും പ്രീഫെക്റ്റർമാരുമടക്കം ഏതാനും വൈദീകർ സഹകാർമികരായി. വി.ഫ്രാൻസിസ് സേവ്യറിന്റെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും മുന്നേറണമെന്നും, വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ചൈതന്യം നമ്മുടെ ജീവിതത്തിലും സ്വായത്തമാക്കണമെന്നും വൈദീക വിദ്യാർത്ഥികളോട് മോൺ. ജി.ക്രിസ്തുദാസ് ആഹ്വാനം ചെയ്തു.
ഈ കൊറോണാക്കാലത്ത് സയൻസും മരുന്നുകളൊന്നുമല്ല നമ്മെ നയിച്ചതെന്നും മറിച്ച് ദൈവത്തിലുള്ള ആശ്രയമാണ് ശക്തി പകരുന്നതെന്നും, ധ്യാന ഗുരുക്കന്മാർ ആകുന്നതിനേക്കാള്‍ നല്ലത് വിശുദ്ധനായ വൈദികന്‍ ആകുന്നതാണെന്നും, വാക്കും പ്രവൃത്തിയും ഒരുപോലെ ആയിരിക്കണമെന്നും, ഇങ്ങനെയുള്ള ഗുണങ്ങള്‍ ഒരു വൈദികാർഥിക്ക് അത്യാവശ്യം ഉണ്ടാകേണ്ടതാണെന്നും മോൺ.വിൻസെന്റ് കെ.പീറ്റർ വചന സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.
1996-ൽ രൂപത സ്ഥാപിതമായിട്ട് ആദ്യമായി രൂപകൽപ്പന നൽകപ്പെട്ടത് വി.ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള രൂപതയുടെ ഹൃദയമായ സെമിനാരിക്കായിരുന്നു. 1997 നവംമ്പർ 1-ന് വി.ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള മൈനർ സെമിനാരി പേയാടിനടുത്തുള്ള ഈഴക്കോട് ആശീർവദിക്കപ്പെട്ടു. പിന്നീട്, 2009 മേയ് 1-ന് മാറനെല്ലൂരിൽ വി.വിൻസെന്റ് ഡീ പോളിന്റെ നാമധേയത്തിലുള്ള സെമിനാരിയും ആശീർവദിക്കപ്പെട്ടു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.