
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ സിംഹാസ ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയം ആഗമന കാലത്തെ ദിവ്യബലിയർപ്പണം കൂടുതൽ ഭക്തി നിർഭരമാക്കാൻ ഇടവകാംഗങ്ങൾക്ക് ദിവ്യപൂജാക്രമ പുസ്തകം (റോമൻ മിസ്സാൽ) നൽകി വ്യത്യസ്തമാവുകയാണ്. ഇടവ വികാരി ഫാ.ജോസ് ലാട് കോയിൽപറമ്പിലാണ് ഈ പുതിയ ഉദ്യമത്തിന് പിന്നിൽ.
കോവിഡ് -19 പ്രോട്ടോകോൾ അനുസരിച്ച് ദേവാലയത്തിൽ പൊതുവായി വച്ചിരുന്ന പ്രാർത്ഥനാ പുസ്തകങ്ങൾ നീക്കംചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് ദൈവജനത്തിന് പ്രാർത്ഥനകൾ ഏറ്റു ചൊല്ലുവാനും, ദിവ്യബലിയിൽ ദൈവജനത്തിന്റെ കൂടുതൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും സൗജന്യമായി ദിവ്യപൂജാക്രമ പുസ്തകം നൽകിയത്.
തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദിവ്യപൂജാ പുസ്തകങ്ങൾ ഓരോ വിശ്വാസിയും ദിവ്യബലി അർപ്പിക്കാനായി ദേവാലയത്തിലേയ്ക്ക് വരുമ്പോൾ കൂടെ കരുത്തണമെന്നും ഇടവക വികാരി നിർദേശിച്ചിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.