
സ്വന്തം ലേഖകൻ
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഒടുവിൽ കാത്തിരുന്ന നീതി ലഭിച്ചിരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹം സി.ലൂസിയുടെ ആഗ്രഹത്തോടൊപ്പം നിൽക്കുവാൻ തീരുമാനിച്ചു, അതിനാൽ തന്നെ റോമിൽ നിന്നുള്ള പുറത്താക്കൽ തിട്ടൂരവും നൽകിക്കഴിഞ്ഞു. സ്വന്തം സന്യാസ സമൂഹത്തിന്റെ ജീവിത ക്രമത്തിനും നിയമാവലിക്കും വിരുദ്ധമായി ജീവിക്കുകയും, സന്യാസ ജീവിതക്രമം അനുവദിച്ചിട്ടുള്ളതിൽ കവിഞ്ഞ വ്യക്തി സ്വാതന്ത്ര്യവും, സ്വയംപര്യാപ്തതയും തനിക്കുണ്ടെന്ന് അവകാശപ്പെടുകയും, സ്വതന്ത്രമായി ജീവിച്ചുവരികയും ചെയ്തിരുന്ന ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസിനീ സമൂഹം സന്യാസപരമായ ജീവിത ക്രമത്തിൽനിന്നും, അതിന്റെ എല്ലാ ചുമതലകളിൽനിന്നും അവകാശങ്ങളിൽനിന്നും ഔദ്യോഗികമായി സ്വാതന്ത്രയാക്കി.
പരിശുദ്ധ സിംഹാസനത്തിന്റെയും ഭാരതത്തിലെ അപ്പോസ്തോലിക് നുൺഷിയോയുടെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് നടപടി. സന്യാസ സമൂഹത്തിന്റെ തീരുമാനം അംഗീകരിച്ചു പുറത്തുപോവുകയോ, നിയമപ്രകാരമുള്ള അപ്പീൽ നൽകുകയോ ചെയ്യാം. അപ്പീൽ നൽകുന്നതിന് 10 ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. തനിക്ക് ഉണ്ടെന്ന് അവർ അവകാശപ്പെട്ടുവന്നിരുന്ന സ്വയം പര്യാപ്തതയും, വ്യക്തി സ്വാതന്ത്ര്യവും ഇപ്പോൾ അവർക്കു കരഗതമായിരിക്കുന്നു. സന്യാസസമൂഹത്തിന്റെ നടപടി തികച്ചും നിയമപരവും ശരിയുമാണ്.
ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.