
സ്വന്തം ലേഖകൻ
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഒടുവിൽ കാത്തിരുന്ന നീതി ലഭിച്ചിരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹം സി.ലൂസിയുടെ ആഗ്രഹത്തോടൊപ്പം നിൽക്കുവാൻ തീരുമാനിച്ചു, അതിനാൽ തന്നെ റോമിൽ നിന്നുള്ള പുറത്താക്കൽ തിട്ടൂരവും നൽകിക്കഴിഞ്ഞു. സ്വന്തം സന്യാസ സമൂഹത്തിന്റെ ജീവിത ക്രമത്തിനും നിയമാവലിക്കും വിരുദ്ധമായി ജീവിക്കുകയും, സന്യാസ ജീവിതക്രമം അനുവദിച്ചിട്ടുള്ളതിൽ കവിഞ്ഞ വ്യക്തി സ്വാതന്ത്ര്യവും, സ്വയംപര്യാപ്തതയും തനിക്കുണ്ടെന്ന് അവകാശപ്പെടുകയും, സ്വതന്ത്രമായി ജീവിച്ചുവരികയും ചെയ്തിരുന്ന ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസിനീ സമൂഹം സന്യാസപരമായ ജീവിത ക്രമത്തിൽനിന്നും, അതിന്റെ എല്ലാ ചുമതലകളിൽനിന്നും അവകാശങ്ങളിൽനിന്നും ഔദ്യോഗികമായി സ്വാതന്ത്രയാക്കി.
പരിശുദ്ധ സിംഹാസനത്തിന്റെയും ഭാരതത്തിലെ അപ്പോസ്തോലിക് നുൺഷിയോയുടെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് നടപടി. സന്യാസ സമൂഹത്തിന്റെ തീരുമാനം അംഗീകരിച്ചു പുറത്തുപോവുകയോ, നിയമപ്രകാരമുള്ള അപ്പീൽ നൽകുകയോ ചെയ്യാം. അപ്പീൽ നൽകുന്നതിന് 10 ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. തനിക്ക് ഉണ്ടെന്ന് അവർ അവകാശപ്പെട്ടുവന്നിരുന്ന സ്വയം പര്യാപ്തതയും, വ്യക്തി സ്വാതന്ത്ര്യവും ഇപ്പോൾ അവർക്കു കരഗതമായിരിക്കുന്നു. സന്യാസസമൂഹത്തിന്റെ നടപടി തികച്ചും നിയമപരവും ശരിയുമാണ്.
ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
This website uses cookies.