Categories: Vatican

സിനഡിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നും ഉയർന്നുവന്ന ചില ചിന്തകൾ

സിനഡിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നും ഉയർന്നുവന്ന ചില ചിന്തകൾ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: സിനഡിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നും ചർച്ചകൾക്ക് ശേഷം ഉയർന്നുവന്ന ചിന്തകളുടെ അവതരണം ശനിയാഴ്ചയായിരുന്നു.

സിനഡിന്റെ മൂന്നാം ദിവസം ആരംഭിച്ചതായിരുന്നു “ഗ്രൂപ്പ് ചർച്ചകൾ”. 12 ഭാക്ഷകളുടെ അടിസ്ഥാനത്തിൽ 33 പേരോളം അടങ്ങുന്ന ഗ്രൂപ്പുകളാണ് ക്രമീകരിച്ചിരുന്നത്. ഓരോ ഗ്രൂപ്പിലും ഒരു മോഡറേറ്റർ, സെക്രട്ടറി, സെക്രട്ടറിയുടെ രണ്ട് സഹായികൾ തുടങ്ങിയവരെയും തിരഞ്ഞെടുത്തിരുന്നു. ഈ ഗ്രൂപ്പുകൾ Instrumentum Laboris – നെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്.

ശനിയാഴ്ച ഈ ഗ്രൂപ്പുകൾ പ്രധാനമായി ഉരുത്തിരിഞ്ഞു വന്ന ചിന്തകൾ പങ്കുവയ്ക്കുകയുണ്ടായി. അതിലെ ഏതാനും ഭാഗങ്ങൾ ഇങ്ങനെയാണ് :

1) സൗഹൃദവും സ്നേഹവും നിലനിർത്തി തന്റെ ശിഷ്യന്മാരുടെ കൂടെ ആയിരിക്കുകയും, അവരുടെ കൂടെ ഒരുമിച്ച് നടന്ന് അപ്പം മുറിക്കുകയും സുവിശേഷ പ്രഘോഷണത്തിന് അവരെ അയക്കുകയും ചെയ്ത ക്രിസ്തുവിനെ പോലെ യുവജനങ്ങളെ കേൾക്കുവാനും അവരോടൊപ്പം ആയിരിക്കാനും കഴിയണം.

2) ദൈവത്തിൽ നിന്നും ലഭിച്ച കഴിവുകളും അറിവുകളും യുവജനങ്ങൾ സഹോദരങ്ങളുടെ നവ സുവിശേഷ വത്കരണത്തിനു വേണ്ടി ഉപയോഗിക്കണം.

3) “അമോരിസ് ലെത്തിസ്വ” യിലൂടെ ഫ്രാൻസിസ് പാപ്പാ പറയുന്നത് പോലെ വിശുദ്ധ ജീവിതത്തിലേക്ക് അടുക്കുവാനുള്ള പ്രധാനപ്പെട്ട സമയമായി കുടുംബജീവിതം യുവജനങ്ങൾ ഉപയോഗിക്കണം.

4) വ്യക്തിപരമായ പ്രാർത്ഥനയും ധ്യാനാത്മകമായ വി. ഗ്രന്ഥ വായനയും കൂദാശകളിലെ ആത്മ്മാർത്ഥമായ പങ്കുചേരലും ഉറപ്പാക്കണം.

5) സഹോദരങ്ങളോടൊപ്പം സ്നേഹ ഐക്യത്തിൽ ഒരുമയോടെ ആയിരിക്കാനും സമൂഹ നന്മക്കായി പ്രവർത്തിക്കുവാൻ സമൂഹത്തോടും ഇടവകയോടും സഭയോടും ചേർന്നു നിൽക്കുവാൻ കഴിയണം.

6) നവ സുവിശേഷ വത്കരണത്തിനു വേണ്ടി ആധുനിക മാധ്യമങ്ങളെയും ഇന്റെർനെറ്റ് സാധ്യതകളെയും ഉപയോഗിക്കുവാൻ കഴിയണം.

7) സെമിനാരി പരിശീലനം ആധ്യാത്മിക നേതൃത്വത്തിനും അജപാലന പ്രവർത്തനത്തിനും സഹായമാവണം.

8) യുവ ജനങ്ങളിലൂടെ സുവിശേഷം എല്ലാവർക്കും എത്തിക്കാൻ കഴിയണം.

ഇതാണ് ചർച്ചയിലെ പ്രധാന്യമേറിയ സംക്ഷിപ്ത രൂപം.

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

17 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago