
സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: സിനഡിന്റെ മൂന്നാം ദിവസവും അഞ്ചാം തീയതിയുമായ ഇന്നലെ ആദ്യ സെഷൻ നാലാം തീയതിയുടെ തുടർച്ചയായിരുന്നു. അതായത്, ലോകത്തിലെ ഓരോ പ്രദേശത്തെയും യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിക്കപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ബിഷപ്പുമാർ അവരുടെ പ്രദേശത്തെ യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിച്ചു. ഈ 22 ബിഷപ്പുമാർക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 യുവജനങ്ങളും അവരുടെ പഠനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു.
രാവിലെ 9 മണിക്ക് ആരംഭിച്ച ആദ്യ സെഷൻ 12.30 വരെ നീണ്ടു നിന്നു. തുടർന്ന്, രണ്ടാമത്തെ സെഷൻ 4 മണിമുതൽ 7.15 വരെയും ആയിരുന്നു.
ഇന്നത്തെ പ്രധാന പ്രത്യേകത “ഗ്രൂപ്പ് ചർച്ചകൾ” ആയിരുന്നു. അതിനായി 12 ഭാക്ഷകളുടെ അടിസ്ഥാനത്തിൽ 33 പേരോളം അടങ്ങുന്ന ഗ്രൂപ്പുകളാണ് ക്രമീകരിച്ചത്. ഓരോ ഭാക്ഷയിലും മൂന്നോ അതിലധികമോ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.
ഓരോ ഗ്രൂപ്പിലും ഒരു മോഡറേറ്റർ, സെക്രട്ടറി, സെക്രട്ടറിയുടെ രണ്ട് സഹായികൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഇതിൽ മോഡറേറ്റർ തെരഞ്ഞെടുക്കപ്പെട്ടത് വോട്ടിങ്ങിലൂടെ, പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു. ഈ ഗ്രൂപ്പുകൾ തന്നെയാണ് സിനഡിന്റെ അവസാനം വരെയും ചർച്ചകൾക്കായി ഒത്തുകൂടുന്നത്. Instrumentum Laboris തന്നെയാണ് ചർച്ചയുടെ അടിസ്ഥാനം.
ഫ്രാൻസിസ് പാപ്പായുടെ സിൻഡിനുടനീളമുള്ള സാന്നിധ്യം വലിയ പ്രചോദനവും ഉത്തേജനവുമാണെന്ന് സിനഡിന് പങ്കെടുക്കുന്നവരുടെ വാക്കുകളിൽ വളരെ വ്യക്തമാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.