
ജോസ് മാർട്ടിൻ
ആലപ്പുഴ: സാത്താൻ ആരാധകരുടെ പ്രവർത്തനം കേരളത്തിൽ സജീവമായി തുടരുന്നു. വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ആലപ്പുഴ രൂപതയുടെ കീഴിലുള്ള പറവൂർ, പുന്നപ്പുറ, സെന്റ് ജോസഫ് ഫറോനാ പള്ളിയിലുണ്ടായ സംഭവം വിശ്വാസികൾ വളരെയേറെ ശ്രദ്ധാലുക്കളാകണമെന്ന ഓർമ്മപ്പെടുത്തൽ നൽകുന്നു. ഇന്നലെ രാവിലെ 8.30 മണിയോടെ ഏകദേശം അറുപതു വയസു പ്രായം തോന്നിക്കുന്ന വ്യക്തി മുത്തുകുടകൾ നന്നാക്കി കൊടുക്കാമെന്നു പറഞ്ഞു പള്ളിമേടയിൽ വരികയും, അസി. വികാരിയെ സമീപിക്കുകയും ചെയ്തു. എന്നാൽ,
മുത്തുകുടകൾ കാണാൻ താല്‍പ്പര്യം കാട്ടാതെ തന്‍റെ കയിൽ ഒരു കുരിശ് വില്‍ക്കാനുണ്ടെന്നും കുരിശു കാണിക്കുകയുമായിരുന്നു.
കുരിശ് സാത്താൻ സേവകർ ആരാധയ്ക്ക് ഉപയോഗിക്കുന്നതാണെന്ന് മനസിലാക്കിയ അസി.വികാരി അച്ചൻ വിവരം വികാരി ഫാ. പോൾ അറക്കലിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, പന്തികേട് മനസിലാക്കിയ സാത്താൻ സേവകൻ തന്ത്രപരമായി രക്ഷപെടുകയും ചെയ്തു.
വിശ്വാസികൾ ശ്രദ്ധിക്കേണ്ടതിന്
വികാരി ഫാ. പോൾ അറക്കൽ രണ്ടു കാര്യങ്ങൾ പറയുന്നു:
1) കുരിശുരുപങ്ങൾ വാങ്ങുമ്പോൾ പാരമ്പര്യമായി നമ്മൾ ഉപയോഗിച്ച് വരുന്നതും പരിചയം ഉള്ളതുമായവ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
2) കൊന്ത വാങ്ങുമ്പോഴും ശ്രദ്ധിക്കുക. കാരണം വളരെ വ്യത്യസ്തവും ആകർഷണീയവുമായ പലതരം കൊന്തകളുമായി ആരെങ്കിലും സമീപിച്ചാൽ വളരെ ശ്രദ്ധയോടെയോടെ മാത്രം വാങ്ങുക.
അതുപോലെ തന്നെ, അപരിചിതർ നമ്മുടെ പള്ളികളിൽ ദിവ്യബലിയിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന കൈയിൽ സ്വീകരിച്ച് ഭക്ഷിക്കാതെ ശ്രദ്ധയിൽപെട്ടാൽ ഉടനെ ബന്ധപ്പെട്ട വൈദികരെ അറിയിക്കുകയും ചെയ്യുക.
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
This website uses cookies.