
സ്വന്തം ലേഖകൻ
കട്ടപ്പന: ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തകാലത്ത് വലിയ ചർച്ചയായിരുന്നു സന്യാസിനികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും വാഹനം ഓടിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം. എന്നാൽ, അതിനൊന്നിനും കത്തോലിക്കാ സഭയിലെ സന്യാസിനികൾക്ക് വിലക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവിക്കുന്നു കട്ടപ്പന അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റർ ആൻ മരിയ.
ശ്രദ്ധിക്കപ്പെടുന്ന മറ്റൊരുയാഥാർഥ്യം സിസ്റ്റർ ആൻ മരിയ ഓടിക്കുന്ന വാഹനം വെറും കാറല്ല ആംബുലൻസാണ്. പുരുഷന്മാരുടെ കുത്തകയായി പൊതുവെ കരുതപ്പെടുന്ന മേഖലയാണ് ആംബുലൻസ് ഡ്രൈവിങ്. കാരണം, മേഖലയിൽ ജോലി ചെയ്യുവാൻ സ്ത്രീകൾ അപൂർവമായെ കടന്നുവരാറുള്ളൂ. എന്നാൽ, ആംബുലൻസ് ഡ്രൈവിങ് മേഖലയിലേയ്ക്ക് ഭയമില്ലാതെ കാൽവെയ്പ്പുനടത്തിയിരിക്കുകയാണ് സിസ്റ്റർ ആൻ മരിയ.
ആന്ധ്ര, ഊട്ടി, ഉജൈൻ എന്നിവിടങ്ങളിൽ നഴ്സായി സേവനമനുഷ്‌ടിച്ചിരുന്ന സിസ്റ്റർ ആൻമരിയ 16 വർഷമായി ആകാശപ്പറവയിലെ അന്തേവാസികളെ ശുശ്രൂഷിച്ച് വരുന്നു. 13 വർഷം മുമ്പാണ് സിസ്റ്റർ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. ഡ്രൈവിങ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി എന്നല്ലാതെ താൻ ഒരു ആംബുലൻസ് സാരഥിയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് സിസ്റ്റർ ആൻ മരിയ പറയുന്നു. എന്നാൽ, ദൈവഹിതമെന്നോണം ഇപ്പോൾ ജപമാല പിടിക്കുന്ന കൈകളിൽ ആംബുലൻസിന്റെ ഈ വളയവും ഭദ്രമാണ്.
ഇപ്പോൾ, 67 വയസുള്ള സിസ്റ്റർ, കൃത്യതയോടും ശ്രദ്ധയോടും കൂടിയ ഡ്രൈവിങ്ങിൽ കട്ടപ്പനയിൽനിന്നും കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടരമണിക്കൂർ കൊണ്ടെത്തും. ഓരോയാത്രയും ഒരുജീവൻ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തന്റെദൗത്യം പൂർത്തിയാക്കുകയാണ് സിസ്റ്റർ ആൻ മരിയ. ദൈവാനുഗ്രഹത്താൽ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്നും സിസ്റ്റർ പറയുന്നു.
ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളിൽ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് തനിക്ക് ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറേണ്ടിവന്നതെന്നും, ആശ്രമത്തിലെ ഫാ.ഫ്രാൻസീസ് ഡൊമിനിക്കും, പ്രൊവിൻഷ്യൽ സിസ്റ്റർ അനീറ്റയും നൽകിയ പ്രോത്സാഹനമായിരുന്നു ഇതിനു തുടക്കമായതെന്നും സിസ്റ്റർ ആൻ മരിയ ഓർക്കുന്നു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.